തൃശൂർ: തൃശൂർ ജില്ലയിൽ വീണ്ടും എടിഎം യന്ത്രം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചാവക്കാട് കടപ്പുറം അങ്ങാടിയിലുള്ള എസ്ബിഐയുടെ എടിഎമ്മാണു തകർത്തത്.
എന്നാൽ ഇതിൽനിന്നു പണം നഷ്ടമായിട്ടില്ല. യന്ത്രത്തിൽ പരിശോധന തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കവർച്ചയ്ക്കു പിന്നിൽ പ്രഫഷനൽ സംഘമല്ലെന്നാണു പ്രാഥമിക നിഗമനം. ഇന്നു രാവിലെ എട്ടുമണിയോടെയാണു സംഭവം പുറംലോകം അറിയുന്നത്.
എടിഎം കൗണ്ടറിലെത്തിയ ഒരു ഇടപാടുകാരന്‍ സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
തൃശൂർ കിഴക്കുപാട്ടുകരയിലെ കാനറ ബാങ്ക് എടിഎം തകർത്ത് കവർച്ചയ്ക്കു ശ്രമിച്ച കേസിൽ കാസർകോട്, കോട്ടയം സ്വദേശികളെ കഴിഞ്ഞ ബുധനാഴ്ച പൊലീസ് പിടികൂടിയിരുന്നു. ഒരു മാസത്തിനിടെ തൃശൂർ ജില്ലയിൽ തകർത്തത് നാല് എടിഎം യന്ത്രങ്ങളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here