ജീവനെപ്പോലെ സ്നേഹിച്ചിട്ടും നീ എന്നെ കൊല്ലാനേല്‍പ്പിച്ചല്ലോടി; തൊണ്ടയിടറി ആ ഭര്‍ത്താവിന്‍റെ വാക്കുകള്‍

ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിൽ യുവതിയെയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത് തന്‍റെ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയപ്പോള്‍ ഭര്‍ത്താവിന്‍റെ ഹൃദയത്തില്‍നിന്നുതിര്‍ന്ന വാക്കുകളാണിത്.

തിരൂർ സ്വദേശി സുജാതയെയും കാമുകൻ സുരേഷ് ബാബുവുമാണ് ഈ സംഭവത്തിലെ പ്രതികള്‍. ഇവരിൽ നിന്നും ക്വട്ടേഷൻ ഏറ്റെടുത്ത നാല് പേരെക്കൂടി വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെയാണ് സുജാതയുടെ ഭര്‍ത്താവ് തൃശൂർ സ്വദേശി കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാൻ ശ്രമം നടന്നത്.

വയനാട്ടിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു കൃഷ്‌ണകുമാര്‍. വയനാട്ടിൽ തോട്ടം പാട്ടത്തിനെടുത്ത്കൃഷി ചെയ്യുകയാണ് കൃഷ്‌ണകുമാര്‍ . നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാര്‍ തന്നെ മാത്രം ലക്ഷ്യം വച്ചാണ് വന്നിടിച്ചതെന്ന് കൃഷ്ണകുമാരിന് മനസ്സിലായി. ‍കാലിന് നിസാര പരിക്ക് മാത്രമാണ് കൃഷ്ണകുമാറിന് പറ്റിയത്. ഇക്കാര്യത്തിൽ പരാതി നൽകേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞത് സംശയങ്ങൾ ഇരട്ടിയാക്കി.

സുജാതയ്ക്ക് സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവുമായി ഉണ്ടായിരുന്ന അടുപ്പം കൃഷ്ണകുമാറിന് അറിയുകയും ചെയ്യാം . കൃഷ്‌ണകുമാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നൽകിയ ക്വട്ടേഷനാണെന്ന് കണ്ടെത്തിയത്.

ഭർത്താവിനെ വകവരുത്തിയാൽ തങ്ങളുടെ പ്രണയം സഫലമാകുമെന്ന് കരുതിയാണ് സുജാത കാമുകനുമായിചേര്‍ന്ന് നാല് ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ നൽകിയത്.
കൃഷ്ണകുമാറിനെ ഇടിച്ചിട്ട വാഹനമാണ് ആദ്യം പൊലീസ് കണ്ടെത്തിയത്.

വാഹനത്തിന്റെ നമ്പർ വച്ച് അന്വേഷിച്ചപ്പോൾ ഇത് വാടകവണ്ടിയാണെന്ന് തെളിഞ്ഞു. തുടർന്നാണ് ക്വട്ടേഷൻ സംഘാംഗങ്ങളായ തൃശൂർ വടക്കാഞ്ചേരി സ്വദേശി ഓമനക്കുട്ടൻ, കൂട്ടാളികളായ ഷറഫുദ്ദീൻ, മുഹമ്മദലി, ശരത് എന്നിവർ പിടിയിലായത്.

വയനാട്ടിലേക്ക് പോകാൻ അതിരാവിലെ എഴുന്നേറ്റ കൃഷ്‌ണകുമാർ കുളിക്കാൻ പോയ തസമയത്താണ് സുജാത കാമുകനെ വിവരം അറിയിച്ചത്. റോഡിലിറങ്ങിയാലുടൻ ഇടിച്ചുവീഴ്‌ത്താനായിരുന്നു പദ്ധതി എന്നാൽ ഇടതുവശത്ത് കൂടി നടന്ന കൃഷ്‌ണകുമാർ വലതുവശത്തേക്ക് മാറിയതോടെ ക്വട്ടേഷൻ സംഘത്തിന്റെ പദ്ധതി ആദ്യമേ പാളി.

എല്ലാം പുറത്തായപ്പോൾ തന്നോട് ക്ഷമിക്കണമെന്നായിരുന്നു സുജാതയുടെ പ്രതികരണം. എന്നാൽ ഇതിന് കൃഷ്‌ണകുമാർ പറഞ്ഞ മറുപടിയാണ് ” ജീവനോളം സ്‌നേഹിച്ചിട്ടും നീയെന്നെ കൊല്ലാന്‍ നോക്കിയല്ലോ ” എന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News