രാജ്യത്തെ മുഴുവന്‍ ടെലിഫോണ്‍ കമ്പനികളോടും പോണ്‍ സൈറ്റുകള്‍ അവരുടെ നെറ്റുവര്‍ക്കുകളില്‍ നിന്നും നിരോധിക്കുവാനായി ടെലികോം അതോറിറ്റി നിർദേശം നൽകിയതുമൂലം ജനപ്രിയമായ പോണ്‍ സൈറ്റുകള്‍ ഒന്നും തുറക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍,എന്നാൽ നിരോധനത്തെ മറികടക്കാനുള്ള വഴികള്‍ അന്വേഷിച്ചു തുടങ്ങിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം,ഇവിടെയാണ് വി പി എൻ നെറ്റ്‌വർക്കിന്റെ വരവ്.
എന്താണ് വിപിഎന്‍ (വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് )?
ഇന്ത്യയില്‍ ഒരു വെബ്‌സൈറ്റ് നിരോധിക്കപ്പെട്ടാല്‍ ഇവിടെയുള്ള ഐപികളിലേക്കൊന്നും ആ വെബ്‌സൈറ്റുകള്‍ ലഭിക്കില്ല. രാജ്യത്ത് നിരോധിച്ച പോണ്‍ വെബ്‌സൈറ്റുകള്‍ ഇവിടത്തെ മൊബൈല്‍ ഫോണുകളിലും കംപ്യൂട്ടറുകളിലും കിട്ടാത്തത് അതിനാലാണ്. എന്നാല്‍ ഈ രാജ്യാതിര്‍ത്തി വിട്ട് മറ്റൊരു രാജ്യത്ത് ചെന്നാല്‍ ഈ നിരോധിച്ച വെബ്‌സൈറ്റുകള്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ കാണാന്‍ സാധിക്കും. കാരണം അതിര്‍ത്തി കടക്കുമ്പോള്‍ നിങ്ങളുടെ ഐപിയില്‍ മാറ്റം വന്നിട്ടുണ്ടാവും. അപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക ആ രാജ്യത്തെ ഐപി അഡ്രസാണ്.
രാജ്യാതിര്‍ത്തി കടക്കാതെ തന്നെ വിദേശ ഐപി അഡ്രസുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുകയാണ് വിപിഎന്‍ ചെയ്യുന്നത്. ഇതില്‍ നിങ്ങളുടെ യഥാര്‍ത്ഥ ഐപി മറച്ചുപിടിക്കപ്പെടുന്നു. ഐപി അഡ്രസുകള്‍ മറ്റ് രാജ്യത്തുനിന്നുള്ളതായതിനാല്‍ ആ രാജ്യത്ത് ലഭിക്കുന്ന വെബ്‌സൈറ്റുകളെല്ലാം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. മാത്രവുമല്ല ഐപി അഡ്രസുകള്‍ ഇടക്കിടെ രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യും.
ഓണ്‍ലൈന്‍ ആശയവിനിമയവും,പ്രവര്‍ത്തനങ്ങളുമെല്ലാം പരമാവധി സ്വകാര്യമാക്കി നിര്‍ത്തുന്നതിനാണ് വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തുന്നത്.നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുന്നതിനും സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതിനും മറ്റ് സൈബര്‍ തരികിടകള്‍ ചെയ്യുന്നതിനുമെല്ലാം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുരുട്ടുബുദ്ധികള്‍ വിപിഎന്‍ സൗകര്യത്തെ അവര്‍ക്ക് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്.
വിപിഎന്‍ നെറ്റ് വര്‍ക്കില്‍ ബ്രൗസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പോണ്‍സൈറ്റുകളടക്കം രാജ്യത്ത് നിരോധിച്ച വെബ്‌സൈറ്റുകളെല്ലാം തുറക്കാനാവും. യുസി ബ്രൗസര്‍,ടോര്‍ ബ്രൗസര്‍ ഉള്‍പ്പെടെ വിപിഎന്‍ സൗകര്യമൊരുക്കുന്ന നിരവധി ബ്രൗസറുകള്‍ ഇന്ന് ലഭ്യമാണ്.
വിപിഎന്‍ ശൃംഖലയുടെ സ്വകാര്യത ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. പോണ്‍ വെബ്‌സൈറ്റുകളുടെ നിരോധനം കൂടുതല്‍ ആളുകളെ വിപിഎന്‍ നെറ്റ് വര്‍ക്കുകളിലേക്ക് ആകര്‍ഷിക്കാനിടയാകും. വ്യാജ ഐപികളുടെ കൂത്തരങ്ങായ ഡീപ്പ് വെബ്ബിന് സ്വകാര്യതയേറിയാല്‍ അത് പല അപകടങ്ങളും വരുത്തിവെക്കാനിടയുണ്ട്.
വിലക്കിയ പോൺ വെബ്സൈറ്റ് തിരയുന്ന കേരളത്തിലെ ജില്ലകളുടെ കണക്കുകൾ പുറത്ത്.
വിലക്കേർപ്പെടുത്തിയ പോൺ വെബ്സൈറ്റുകൾ ഏറ്റവും കൂടുതൽ തിരയുന്ന ഇന്ത്യയിലെ നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും കോഴിക്കോടുമാണ് ആദ്യ പത്ത്. നൂറ് ശതമാനം സാക്ഷരത നേടിയ, ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഗൂഗിൾ സെർച്ചിൽ കാണിക്കുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തെ ഗൂഗിൾ ട്രന്റ് കണക്കുകൾ പ്രകാരം കേരളത്തിലെ മൂന്നു നഗരങ്ങൾ പോൺ സെർച്ചിങ് പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്. നവി മുംബൈ, നാഗ്പൂർ, കൊച്ചി, മുംബൈ, തൃശൂർ, ന്യൂഡൽഹി എന്നീ നഗരങ്ങളും പട്ടികയിലുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികളുടെ പോൺ വിഡിയോകൾ തിരയുന്നത് കേരളത്തിൽ നിന്നാണെന്ന റിപ്പോർട്ട് ഒരു വർഷം മുൻപാണ് വന്നത്. കുട്ടികളുടെ പോൺ കാണുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകൾ ഇടംപിടിച്ചിരുന്നു.
കുട്ടികള്‍ക്കെതിരെയുള്ള െലെംഗിക ദൃശ്യങ്ങള്‍ കാണുന്നതും അതു പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. വിദേശ സെർവറുകളിലെ വിഡിയോകളാണ് മിക്കവരും കാണുന്നതും പങ്കുവെക്കുന്നതും. ഈ വിഡിയോ നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഐപി അഡ്രസ്സുകൾ ദിവസവും തിരഞ്ഞുപിടിച്ചു ബ്ലോക്ക് ചെയ്താലും ഇത് പൂർണമായും തടയാനാകില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here