താജ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പീഡന ശ്രമം തടഞ്ഞപ്പോള്‍ മുഖം മാന്തിപ്പൊളിച്ചു; മീടുവില്‍ കുടുങ്ങി രാജിവച്ച മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ വീണ്ടും ആരോപണം

മീടു ആരോപണത്തില്‍ കുടുങ്ങി രാജിവച്ച മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ വീണ്ടും ആരോപണം. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തക പല്ലവി ഗൊഗോയിയായണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഏഷ്യന്‍ എയ്ജില്‍ ജോലി ചെയ്യവെയായിരുന്നു അക്ബറിന്റെ പീഡനമെന്ന് പല്ലവി പറയുന്നു.

അക്ബറിനെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ ഏറ്റവും ഗൗരവമായ ആരോപണങ്ങളാണ് പല്ലവി നടത്തിയിരിക്കുന്നത്. കൗമാരക്കാരായ തന്റെ മക്കള്‍ ഇരയാക്കപ്പെടാതിരിക്കാന് വേണ്ടിക്കൂടിയാണ് ഇത് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും പല്ലവി വ്യക്തമാക്കി.എന്നാല്‍ ആരോപണം എംജെ അക്ബറുംഭാര്യയും നിഷേധിച്ചു.

മീടു വിവാദം മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബറിനെ വിടാതെ പിന്തുടരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എംജെ അക്ബറിനൊപ്പം ഏഷ്യന്‍ ഏജില്‍ ജോലി ചെയ്യവെ ഉണ്ടായ പീഡനത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തക പല്ലവി ഗെഗോയിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

അക്ബറിനെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ ഏറ്റവും ഗൗരവമായ ആരോപണങ്ങളാണ് പല്ലവി നടത്തിയത്.വാക്കുകള്‍കൊണ്ടും പ്രവൃത്തികൊണ്ടും അക്ബര്‍ പല തവണ ഉപദ്രവിച്ചതായാണ് പല്ലവിയുടെ വെളിപ്പെടുത്തല്‍. ഒരു രാജ്യാന്തരമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് പല്ലവിയുടെ വെളിപ്പെടുത്തല്‍. താജ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി അവര്‍ പറയുന്നു.

പീഡന ശ്രമം തടഞ്ഞ തന്റെ മുഖം അക്ബര്‍ മാന്തിപ്പൊളിച്ചതായും അവര്‍ പറഞ്ഞു. ജയ്പൂരിലെ ഹോട്ടലിലും സമാന സംഭവമുണ്ടായതായി അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയായി ജോലി തുടരുന്ന പല്ലവി അമേരിക്കയില്‍ സ്ഥിരതാമസമാണ് ഇപ്പോള്‍ തന്റെ കൗമാരക്കാരായ മക്കള്‍ ഇരയാക്കപ്പെടാതിരിക്കാന് വേണ്ടിക്കൂടിയാണ് ഇത് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും പല്ലവി പറയുന്നു.

എന്നാല്‍ അക്ബറും ഭാര്യയും ആരോപണം നിഷേധിച്ച് രംഗത്തെത്തി. ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമനിക്കെതിരെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയിട്ടും അക്ബറിനെതിരായ ആരോപണങ്ങള്‍ തുടരുകയാണ്. ഇത് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News