ആർഎസ്എസ് പ്രവർത്തകർ അച്ഛനെ ക്രൂരമായി മർദ്ധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മകന്‍; ശരത്തിന്‍റെ വെളിപ്പെടുത്തല്‍ ശിവദാസനെ ബലിദാനിയാക്കാന്‍ ശ്രമിച്ച സംഘപരിവാറിന് തിരിച്ചടി

തന്‍റെ അച്ഛനെ ആർഎസ്എസ് പ്രവർത്തകർ ക്രൂരമായി മർദ്ധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ശിവദാസന്‍റെ മകൻ ശരത് രംഗത്ത്.

മർദ്ധനത്തിന് ശേഷം ഒത്തു തീർപ്പിന് വന്നതും ബി ജെ പി പ്രവർത്തകരാണ് അതിനാൽ മരണത്തിൽ അന്വേഷണം വേണമെന്നും ശരത് പീപ്പിൾ ടി വിയോട് പറഞ്ഞു.

2018 ആഗസറ്റ് 23ന് വ‍ഴിത്തർക്കവുമായി ബദ്ധപ്പെട്ട് സജീവ്,സന്ദീപ് എന്നി ബി ജെ പി പ്രവർത്തകർ തന്‍റെ അച്ഛനെ ക്രൂരമായി മർദ്ധിച്ചിരുന്നു.

തുടർന്ന് അച്ഛൻ ആശുപത്രിയിൽ ചികിത്സ നേടി.സംഭവവുമായി ബദ്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലും വീട്ടിലും മധ്യസ്ഥ ചർച്ചക്കെത്തിയതും ബി ജെ പി നേതാക്കളാണ് അതിനാൽ തന്‍റെ അച്ഛന്‍റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ശരത് പറയുന്നു.

ശരത്ത് വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ പൊലീസ് മർദ്ദനത്തിൽ ശിവദാസൻ മരണപ്പെട്ടെന്ന് പറഞ്ഞ് ഹർത്താൽ ആചരിച്ച ബിജെപി പ്രവർത്തകരുടെ വാദം പൊളിയുകയാണ്.

നേരത്തെതന്നെ പൊലീസുമായി സംഘപരിവാർ സംഘടനകൾ ഏറ്റുമുട്ടിയ 16,17ദിവസങ്ങൾക്കു ശേഷം പത്തൊമ്പതാം തീയതി അയ്യപ്പദർശനം നടത്തിയെന്ന് പറഞ്ഞ് ശിവദാസൻ ഭാര്യലളിതയെ വിളിച്ച തെളിവും പുറത്തു വന്നുരുന്നു.

ഇതോടെ ശിവദാസനെ ധീര ബലിധാനിയാക്കാൻ ശ്രമിച്ച ബി ജെ പി നേതൃത്വത്തിന്‍റെ വാദം പൊളിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News