52 വയസ്സുകാരിയായ ഭക്തയ്ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; കൊല്ലെടായെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ കയ്യേറ്റത്തിനും ശ്രമിച്ചു

ശബരിമല: ശബരിമലയില്‍ കൊച്ചു മകന്‍ റെ  ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയ്ക്ക് നേരെ പ്രതിഷേധം. തൃശൂര്‍ സ്വദേശിയായ ലളിതയെന്ന 52 വയസ്സുകാരിയ്ക്ക് നേരെയാണ് പ്രതിഷേധം ഉയര്‍ന്നത്.  പ്രതിഷേധത്തിന് ഒടുവില്‍ അവര്‍ മലകയറി.

ഇവര്‍ക്ക് 52 വയസ്സു ക‍ഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. മകന്‍റെ കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ് ഇവര്‍ ശബരിമലയില്‍ എത്തിയത്.  മകനും ഭര്‍ത്താവുമടക്കം ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ  സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. സന്നിധാനത്ത് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ  ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടു ത്തത്.

മകന്‍റെ കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ് ഇവര്‍ ശബരിമലയില്‍ എത്തിയത്. മകനും ഭര്‍ത്താവുമടക്കം ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

എന്നാല്‍ സ്ത്രീയ്ക്ക് 50 വയസ്സുക‍ഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ഇത് കേള്‍ക്കാന്‍ കൂട്ടാക്കാതെ ഒരു കൂട്ടം പ്രതിഷേധിക്കുകയായിരുന്നു.  50 വയസ്സില്‍ താ‍ഴെയുള്ള സ്ത്രീകള്‍ എത്തിയെന്ന വ്യാജ പ്രചരണം നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News