ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ശിഖിര്‍ ധവാന്‍ ഐ പി എല്ലിലെ പഴയ തട്ടകമായ ഡല്‍ഡി ഡെയര്‍ ഡെവിള്‍സിലേക്ക് മടങ്ങിയെത്തുന്നു. കഴിഞ്ഞ സീസണില്‍ റണ്‍മെഷീനായിരുന്ന ധവാനെ സണ്‍റൈസേഴ്സ് തന്നെയാണ് ഡല്‍ഹിക്ക് കൈമാറുന്നത്. പകരം വിജയ് ശങ്കര്‍, ശഹബാസ് നദീം, അഭിഷേക് ശര്‍മ എന്നിവര്‍ ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദ് ടീമിലേക്കും എത്തി. ഈ കൈമാറ്റങ്ങള്‍ക്കെല്ലാം കൂടി 6.9 കോടി രൂപയാണ് കൈമാറുക. ഇതില്‍ ആര്‍ ടി എം സംവിധാനത്തിലൂടെ 5.2 കോടി രൂപ ധവാന് ലഭിക്കും.
ഡൽഹി സ്വദേശിയായ ധവാന് സൺറൈസേഴ്സിലെ നിലവിലെ സാഹചര്യങ്ങളിൽ അസ്വസ്ഥതകളുള്ളതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ടോം മൂഡിയുമായുള്ള ഭിന്നതയായിരുന്നു ഇതില്‍ മുഖ്യം. ഹൈദരാബാദിന് വേണ്ടി അഞ്ച് സീസണില്‍ ബാറ്റേന്തിയ ധവാന്‍ 91 ഇന്നിങ്ങ്സുകളില്‍ നിന്നായി 2768 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മാത്രം 497 റണ്‍സും.
2018 ഐപിഎല്ലിൽ ഡേവിഡ് വാർണർ, ഭുവനേശ്വർ കുമാർ എന്നിവരെ മാത്രമാണ് ഡല്‍ഹി ടീം നിലനിർത്തിയിരുന്നത്. 5.2 കോടി രൂപ ഉപയോഗിച്ച് ആർടിഎം സംവിധാനത്തിലൂടെയാണു ധവാനെ
ടീമിലെത്തിച്ചത്.
മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും ധവാനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. നേരത്തെ മുംബൈ ഇന്ത്യൻസ്, ഡെക്കാൻ ചാർജേഴ്സ് എന്നീ ടീമുകളിലും ധവാൻ കളിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here