ശബരിമലയില്‍ കൊച്ചു മകന്‍റെ ചോറൂണിനെത്തിയ ലളിതയെ സന്നിധാനത്ത് ആക്രമിച്ച സംഭവത്തിൽ നൂറിലേറെ പേര്‍ക്കെതിനെ കേസെടുത്തു. സന്നിധാനത്ത് ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തത്.
ആർഎസ്‌എസ്‐ബിജെപി നേതാക്കളും പ്രവർത്തകരും സന്നിധാനത്തും പതിനെട്ടാം പടിയിലും തമ്പടിച്ച് സംഘർഷം സൃഷ്‌ടിക്കാൻ ശ്രമം തുടരുകയാണ്.
കണ്ണൂരിലെ ആർഎസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരിയും കെ സുരേന്ദ്രനുമടക്കമുള്ളവർ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നു. ഇരുമുടിക്കെട്ടും വ്രതവുമില്ലാതെയാണ് ഇവർ സ്ത്രീകളെ തടയാൻ പതിനെട്ടാം പടിയിലടക്കം നിലയുറപ്പിച്ചിരിക്കുന്നത്.
നേരത്തെ, ശബരിമലയില്‍ കൊച്ചു മകന്‍റെ ചോറൂണിന് വേണ്ടിയെത്തിയ തൃശൂര്‍ സ്വദേശിയായ ലളിതയെന്ന 52 വയസ്സുകാരിയ്ക്ക് നേരെ ആക്രമണം ഉണ്ടായി. പ്രതിഷേധത്തിന് ഒടുവിലാണ് അവര്‍ മലകയറിയത്.
ഇവര്‍ക്ക് 52 വയസ്സു കഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കിയെ ങ്കിലും സംഘപരിവാര്‍ ആക്രമികള്‍ ഇത് വകവെയ്ക്കാതെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here