തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക് കമ്പനിക്ക് രണ്ട് ജീവനക്കാർ തീയിട്ടത് ശമ്പളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യത്തിൽ.
വിമല്‍, ബിനു എന്നീ ജീവനക്കാരുടെ ശമ്പളത്തിൽ മൂവായിരം രൂപ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് കമ്പനിക്ക് തീയിടുന്നതിൽ കലാശിച്ചത്.
തീപിടിത്തത്തില്‍ 500 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
ഫാക്ടറി പൂര്‍ണമായും കത്തിനശിച്ച തീപിടിത്തത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ തോതില്‍ ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. രണ്ട് തീപിടുത്തങ്ങളും അട്ടിമറിയാകാമെന്ന പൊലീസിന്‍റെ സംശയമാണ് പ്രതികളെ പിടികൂടാനിടയാക്കിയത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here