വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ കൃതൃമം കാണിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും . മുസ്ലീം ലീഗിന്‍റെ കെ എം ഷാജിയുടെ തെരഞ്ഞെടുപ്പാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
എതിർ സ്ഥാനാർത്ഥിയായിരുന്ന ഇടതു മുന്നണിയിലെ എം വി നികേഷ് കുമാറിന്റെ ഹർജിയിലായിരുന്നു ഉത്തരവ് .പിന്നീട് കെ എം ഷാജി നൽകിയ ഹർജിയിൽ രണ്ടാഴ്ചത്തേക്ക് ഉത്തരവ് സ്‌റ്റേ ചെയ്തെങ്കിലും നിബന്ധനകൾ കോടതി പ്രഖ്യാപിച്ചിരുന്നില്ല .
കെ എം ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഉള്ള അവകാശം സംബന്ധിച്ച് കോടതി ഇന്ന് തീരുമാനം അറിയിക്കും. സ്റ്റേ കാലാവധിയിൽ നിയമസഭാ
സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഷാജിയെ വിലക്കണമെന്ന് എതിർകക്ഷിയായ നികേഷ് കുമാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു .
സിംഗിംൾ ബഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനാണ് ഉത്തരവിൽ താൽക്കാലിക സ്റ്റേ കോടതി അനുവദിച്ചത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here