രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിശ്വാസത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നു; ഇന്നത്തെ ഹര്‍ത്താല്‍ ഭക്തര്‍ക്കെതിരാണെന്നും സിതാറാം യെച്ചൂരി

സംഘപരിവാറിന്റെ ഇന്നത്തെ ഹര്‍ത്താല്‍ ശബരിമല അയപ്പ ഭക്തര്‍ക്കെതിരെയാണന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോയംഗം ബൃന്ദാകാരാട്ടും കുറ്റപ്പെടുത്തി.

രാഷ്ട്രിയ ലാഭത്തിന് വേണ്ടി വിശ്വാസത്തെ ബിജെപി ദുരുപയോഗം ചെയ്യുകയാണന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

കേരളത്തിലെ അക്രമങ്ങള്‍ക്ക് നരേന്ദ്രമോദിയും അമിത്ഷായും മറുപടി പറയണമെന്ന് ബൃന്ദാകാരാട്ട് ആവശ്യപ്പെട്ടു.

ശബരിമല മണ്ഡലകാലത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനെ രൂക്ഷമായ ഭാഷയിലാണ് സീതാറാം യെച്ചൂരി വിമര്‍ശിച്ചത്.

രാഷ്ട്രിയ ലാഭത്തിന് വേണ്ടിയാണ് ബിജെപി ശബരിമല വിഷയത്തെ ഉപയോഗിക്കുന്നതെന്ന് ഇന്നത്തെ ഹര്‍ത്താലിലൂടെ വ്യക്തമായി.

വിശ്വാസത്തോടൊ, വിശ്വാസികളോടോ ആര്‍എസ്. എസിനും ബിജെപിയ്ക്കും കടപ്പാടില്ല. വിശ്വാസത്തെ ചൂഷണം ചെയ്യുകയാണ് ഇവരെന്നും യെച്ചൂരി ചൂണ്ടികാട്ടി. തൃപ്ത്തി ദേശായിയ്ക്ക് മാത്രമല്ല, ആര്‍ക്ക് വേണമെങ്കിലും ശബരിമലയില്‍ പോകാം.

സീതാറാം യെച്ചൂരി,സിപിഐഎം ജനറല്‍ സെക്രട്ടറി കേരളത്തിലെ കലാപങ്ങള്‍ക്ക് മോദിയും അമിത്ഷായും മറുപടി നല്‍കണമെന്ന് ബൃന്ദാകാരാട്ട് പറഞ്ഞു.

ശബരിമല ഉത്സവത്തെ തന്നെ പ്രശ്‌നത്തിലാക്കിയ ഹര്‍ത്താവ് ആര്‍ക്ക് വേണ്ടിയാണന്നും ബൃന്ദാകാരാട്ട് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News