അപ്രതീക്ഷിതമല്ല, ആസൂത്രിതം തന്നെ; സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കിയത് പെരുമ്പാവൂരിലെ ആര്‍എസ്എസ് നേതാവ്

സന്നിധാനത്ത് അപ്രതീക്ഷിതമായി ഇന്നലെ ഹരിവരാസനം പാടി നടയടച്ചതിന് പിന്നാലെ നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത് പെരുമ്പാവൂരുകാരനായ സംഘപരിവാര്‍ നേതാവ്.

നടപ്പന്തലില്‍ ഒരു തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും അവസരം നല്‍കില്ലെന്ന് നേരത്തെ തന്നെ പൊലീസ് അറിയിച്ചിരുന്നു. വിരിവയ്ക്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിലയ്ക്കലിലും മാളികപ്പുറത്തും ഉള്‍പ്പെടെയാണ് ഒരുക്കിയിരുന്നത് എന്നും അറിയിച്ചിരുന്നു.

ഹരിവരാസനത്തിന് ശേഷം പൊലീസെത്തി നെയ്യഭിഷേകത്തിന് ശീട്ട് ഇല്ലാത്തവരും ഇരുമുടിക്കെട്ട് ഇല്ലാത്തവരും സന്നിധാനത്ത് നിന്ന് മാറണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ഇത് അനുസരിക്കാതെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് അറിയിച്ചെങ്കിലും ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

നിഷ്പക്ഷരായ ഭക്തരാണ് പ്രതിഷേധിച്ചതെന്ന പ്രചാരണം നടക്കുമ്പോളും ദൃശ്യങ്ങളില്‍ കണ്ട പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തി പെരുമ്പാവൂരിലെ സംഘപരിവാര്‍ നേതാവാണെന്നാണ് ലഭിക്കുന്ന വിവരം.

സന്നിധാനത്ത് പ്രതിഷേധം ഉണ്ടായി ഒരു മണിക്കൂറിനുള്ളില്‍ സംസ്ഥാന വ്യാപകമായി ക്ലിഫ് ഹൗസിലേക്കും മുഖ്യമന്ത്രിയുടെ വീട്ടിലേക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും നടന്ന മാര്‍ച്ചില്‍ നിന്നും വ്യക്തമാകുന്നത് കൃത്യമായി ആലോചിച്ച് ഉറപ്പിച്ച പ്രതിഷേധമായിരുന്നു ഇത് എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News