വിങ്ങലൊടുങ്ങും മുന്നെ വിവാദങ്ങളില്‍ ഇടംപിടിക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികളുടെ മനംകവര്‍ന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ കുടുംബം.
ബാലഭാസ്കറിനൊപ്പം അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഭാര്യ ലക്ഷ്മിയുടേയും ബാലഭാസ്ക്കറിന്‍റെ ഡ്രൈവറുടേയും മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു.
ഇതിനെ തുടര്‍ന്നാണ് മരണത്തില്‍ വിശദമായ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് പിതാവ് ഉണ്ണി ഡിജിപിക്ക് പരാതി നല്‍കിയത്.
അപടസമയത്ത് ബാലഭാസ്കറാണ് വാഹനം ഒാടിച്ചിരുന്നതെന്നാണ് ഡ്രൈവര്‍ നല്‍കിയിരുന്ന മൊഴി എന്നാല്‍ ഭാര്യ ലക്ഷ്മിക്ക് ബോധം തിരിച്ച് കിട്ടിയ ശേഷം പൊലീസ് മൊഴിയെടുത്തപ്പോള്‍ ബാലഭാസ്ക്കര്‍ അല്ല ഡ്രൈവര്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും ലക്ഷ്മി മൊഴി നല്‍കിയിരുന്നു.
മൊഴിയിലെ വൈരുധ്യങ്ങള്‍ക്കൊപ്പം പാലക്കാടുള്ള ആയുര്‍വേദ ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞമാസം രസെപ‌്തംബർ 25ന‌് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ‌് മടങ്ങിയ ബാലഭാസ‌്കറും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട‌് മരത്തിൽ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മകള്‍ തേജസ്വിനി അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. സംഗീത ലോകത്തിന് അത്രപെട്ടന്നൊന്നും അംഗീകരിക്കാന്‍ കഴിയാത്ത ഒരു വേര്‍പാടായിരുന്നു ബാലഭാസ്കറിന്‍റേത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here