‘ആ നഗ്ന വിഡിയോകളിലുള്ളത് താനല്ലെന്ന് ശോഭ തെളിയിച്ചു’; രണ്ടരവര്‍ഷത്തെ പോരാട്ടം മക്കള്‍ അപമാനിതരാകാതിരിക്കാന്‍ വേണ്ടി 

കൊച്ചി: ‘തന്റെ പേരില്‍ മക്കള്‍ സമൂഹത്തില്‍ അപമാനത്തിന് ഇരയാവാതിരിക്കാനാണ് സത്യം പുറത്തു കൊണ്ടു വരാന്‍ പോരാടിയത്. ഒടുവില്‍ ആ സത്യം വിജയിച്ചു. വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ട ആ നഗ്ന വിഡിയോകളിലുള്ളത് താനല്ലെന്ന് ശോഭ തെളിയിച്ചു.

രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ശാത്രീയമായിത്തന്നെയാണ് സത്യം തെളിയിക്കപ്പെട്ടത്.. തൊടുപുഴയിലെ വീട്ടമ്മയായ ശോഭ സജുവിന്‍റേത് എന്ന പേരിലാണ് ഒരു നഗ്ന വീഡിയോ വാട്ട്സ്ആപ്പിലൂടെ പ്രചരിക്കപ്പെട്ടത്. അന്ന് ആ ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് വ്യക്തമായിപ്പറഞ്ഞിട്ടും ആരും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.

കുടുംബവും ഭര്‍ത്താവും ദൃഷ്യങ്ങളുടെ പേരില്‍ അവരെ ഉപേക്ഷിച്ചു. അവരുടെ മൂന്നു മക്കള്‍ ആ ദൃശ്യങ്ങളുടെ പേരില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അപമാനിതയായി നില്‍ക്കേണ്ടി വന്നു. ഭര്‍ത്താവും ഇവരുടെ സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്.

ശോഭ തന്നെയാണ് മനപ്പൂര്‍വ്വം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാരോപിച്ച് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച പോകുകയായിരുന്നു. ഇക്കാരണത്താല്‍, വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ശോഭയ്ക്ക് മക്കളെ പോലും കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ടായിരുന്നില്ല.

ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും അതുകൊണ്ട് മുഖം മറച്ചു വെക്കില്ലെന്നും വ്യക്തമാക്കി ശോഭ പിന്നീട് രംഗത്തെത്തി.  ഇതിനിടെ സിഡാക് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ മറ്റൊരു യുവതിയുടേതാണെന്ന് തെളിഞ്ഞത്. ശോഭയുടെ പേരില്‍ ഈ ദൃശ്യങ്ങള്‍ ആരാണ് പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. എങ്കിലും താന്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടതിന്‍റെ, സത്യം പുറത്തു വന്നതില്‍ ആശ്വസിക്കുകയാണ് ശോഭ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News