പുഴയ്‍ക്കൽ (തൃശൂര്‍) : പേരക്കുട്ടിക്ക് ചോറുകൊടുക്കാൻ ശബരിമലയിലെത്തിയതിന് ആർഎസ്എസ്
സംഘപരിവാറുകാരുടെ കൊടിയ മർദനത്തിനിരയായ തിരൂർ വടക്കൂട്ട് രവിയുടെ ഭാര്യ ലളിതയും കുടുംബവും സിപിഐ എം വടക്കാഞ്ചേരി നിയോജകമണ്ഡലം ജാഥയെ സ്വീകരിക്കാനെത്തിയത് ആവേശകരമായ അനുഭവമായി.
തിരൂരിലെ സ്വീകരണശേഷം, തന്റെ വീടിനുമുന്നിലൂടെ കടന്നുപോകുമ്പോഴാണ് അവശത സഹിച്ച് ലളിതയും കുടുംബവും ജാഥയെ കാത്തുനിന്ന് സ്വീകരിച്ചത്.
ജാഥാ ക്യാപ്റ്റൻ സേവ്യർ ചിറ്റിലപ്പിള്ളിയോട് തന്റെ അനുഭവങ്ങൾ പങ്കുവച്ചു. മർദനം ഏറ്റ തന്റെയും കുടുംബത്തിന്റെയും ശാരീരിക വിഷമതകൾ വിവരിച്ചുകൊണ്ട് ഇനിയൊരു സ്ത്രീക്കും ഇങ്ങനെയൊരു ഗതികേട് ഉണ്ടാകരുതെന്ന പ്രാർഥനയാണ് തനിക്കുള്ളതെന്ന് ലളിത പറഞ്ഞു.
ആർഎസ്എസ് സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡയുടെ ഇരയാക്കി മാറ്റുകയായിരുന്നു തന്നെയെന്ന് പറഞ്ഞ ലളിത, ശബരിമല വിഷയത്തിന്റെ യാഥാർഥ്യങ്ങൾ ജനഹൃദയങ്ങളിലെത്തിക്കാൻ കാൽനടയായി സഞ്ചരിക്കുന്ന ജാഥാംഗങ്ങളെ തന്റെ പിന്തുണ അറിയിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here