ബെഹ്റ വിഷയത്തിൽ മുല്ലപ്പള്ളിക്ക് മറുപടി നല്‍കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുല്ലപ്പള്ളിയുടെ ആക്ഷേപം ശുദ്ധ അസംബന്ധമാണ്. മുല്ലപ്പള്ളിയെ പോലെ ഒരാൾ ഇത്തരം തരം താഴ്ന്ന പ്രസ്താവന നടത്താൻ പാടില്ലായിരുന്നു.
സ്വന്തം കഴിവ് കേട് മറയ്ക്കാൻ ആണ് മുല്ലപ്പള്ളിയുടെ ഈ പ്രസ്താവന. മുല്ലപ്പള്ളി നടത്തിയത് സത്യപ്രതിജ്ഞ ലംഘനം ആണ്.
ഒരു തെറ്റ് കണ്ടെങ്കിൽ എന്ത് കൊണ്ട് അന്ന് ബഹറയ്ക്ക് എതിരെ മുല്ലപ്പള്ളി ഉൾപ്പെട്ട അന്നത്തെ കേന്ദ്ര സർക്കാർ നടപടി എടുത്തില്ലെന്നും കോടിയേരി ചോദിച്ചു. ശബരിമല വിഷയത്തിൽ രൂപപ്പെട്ട കോണ്ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറയ്ക്കാൻ ആണ് മുല്ലപ്പള്ളിയുടെ ഇപ്പോഴത്തെ ശ്രമം.
മുല്ലപ്പള്ളി ഇപ്പോള്‍ നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും കോടിയേരി വ്യക്തമാക്കി. വനിതാ മതില്‍ സ്ത്രീ പുരുഷ സമത്വത്തിനുള്ള സര്‍ക്കാര്‍ പരിപാടിയാണ്. സർക്കാർ തന്നെയാണ് പരിപാടി നടത്തേണ്ടത്.
ഇതില്‍ പ്രതിപക്ഷവും പങ്ക് ചേരണം. വനിതാ മതിലില്‍ നിന്നും എന്‍എസ്എസ് മാറി നില്‍ക്കരുതെന്നും കോടിയേരി പറഞ്ഞു. യുഡിഎഫിലെ എല്ലാ സ്ത്രീകളെയും പങ്കെടുപ്പിക്കുകയാണ് ചെന്നിത്തല ചെയ്യേണ്ടത്. ശബരിമല എടുത്ത് അമ്മാനമാടും എന്ന് പറഞ്ഞു വന്നവർ തോറ്റ് മടങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here