ആ പ്രസ്താവനയില്‍ ഞങ്ങള്‍ ഒപ്പ് വച്ചിട്ടില്ല; ബിജെപിയെ തള്ളി ഷാജി കൈലാസും ഭാര്യയും

തിരുവനന്തപുരം: വധശ്രമക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കെ സുരേന്ദ്രനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ തനിക്കും ഭാര്യയ്ക്കും പങ്കില്ലെന്ന് സംവിധായകന്‍ ഷാജി കൈലാസ്.

ആ പ്രസ്താവന തന്റേതല്ല എന്ന് വ്യക്തമാക്കുന്നതിനോടൊപ്പം അതില്‍ പറഞ്ഞിരിക്കുന്നതിനോട് താനും ഭാര്യയും യോജിക്കുന്നില്ലെന്നും ഷാജി കൈലാസ് വ്യക്തമാക്കി.

ഷാജിയുടെ കുറിപ്പ് ഇങ്ങനെ:

കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടു.

ഈ പ്രസ്താവനയില്‍ ഞങ്ങള്‍ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ല.

വിശ്വസ്തതയോടെ, ഷാജി കൈലാസ്, ചിത്ര ഷാജികൈലാസ്.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരും എന്നുള്ള തലക്കെട്ടിലാണ് ബിജെപി പ്രസ്താവന ഇറക്കിയത്. ജയിലിലായിരുന്ന കെ സുരേന്ദ്രനെ വിട്ടയയ്ക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യങ്ങളാണ് ഷാജി കൈലാസ് തളളിയത്.

നേരത്തെ പ്രസ്താവനയില്‍ പേരുള്ള സുധീഷ് വിആറും ഇത് തന്റെ അഭിപ്രായമല്ല എന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News