തൃശൂർ: പുതുവര്‍ഷാഘോഷത്തിനായി തൃശൂർ കൊച്ചി മേഖലകൾ ലക്ഷ്യമിട്ടെത്തിച്ച മയക്കുമരുന്നുകള്‍ എക്സൈസ് വിഭാഗം പിടികൂടി. ഗോവയിലും ബാംഗ്ലൂരിലും മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിക്കുന്നതിലെ പ്രധാനിയടക്കമാണ് പിടിയിലായത്.
പുതുവര്ഷാഘോഷങ്ങൾ പ്രമാണിച്ച് വൻ തോതിൽ ലഹരി ഉത്പന്നങ്ങൾ എത്തുമെന്ന് എക്സൈസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് തൃശൂരിലെത്തിയ രണ്ട് പേരെ എക്സൈസ് പിടികൂടിയത്.
ഗുരുവായൂർ സ്വദേശി ഡോൺ രഞ്ജിത്ത് എന്നറിയപ്പെടുന്ന രഞ്ജിത്തിനെ 21 ഗ്രാം ഹാഷിഷ് ഓയിലുമായാണ് തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നും പിടികൂടുന്നത്. കൊച്ചി,ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ മയക്കു മരുന്ന് പാർട്ടികൾ സംഘടിപ്പിക്കുന്നതിൽ പ്രധാനിയാണ് ഇയാൾ.
തൃശൂർ,കൊച്ചി എന്നിവിടങ്ങളിൽ സമാനമായി പാർട്ടി നടത്താനുള്ള തയ്യാറെടുപ്പുകൾ സാമൂഹിക മാധ്യമങ്ങൾ വഴി ഇയാൾ നടത്തി വരികയായിരുന്നു. മണ്ണുത്തിയിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ ഗുളികകളുമായി ആലപ്പുഴ സ്വദേശി സുജിത്തിനെയും പിടികൂടിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് 660 നൈട്രോസൻ ഗുളികകളും 3 ഗ്രാം എംഡിഎംഎ യുമായി പാവറട്ടി സ്വദേശി ശ്രീരാജിനെയും എക്‌സൈസ് പിടികൂടിയിരുന്നു. ബട്ടൺ ശ്രീരാഗ് എന്നറിയപ്പെടുന്ന ഇയാൾ ജില്ലയിലെ തീരദേശ മേഖലയിലെ ലഹരി ഉത്പന്നങ്ങളുടെ മൊത്തവിതരണക്കാരനാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here