ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സ്മാര്‍ട്ട് ഹെല്‍മറ്റ്; അഭിനന്ദനവുമായി കേരളാ പൊലീസ്

കേരളത്തിലെ റോഡ് അപകടങ്ങളിൽ മരണപ്പെടുന്നവരിൽ ഭൂരിഭാഗവും ഇരുചക്രവാഹനയാത്രക്കാരാണ്. അപകടങ്ങള്‍ക്ക് കൂടുതലും കാരണം, ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതും.  ഹെൽമെറ്റ് ഉപയോഗിച്ചിരുന്നുവെങ്കിൽ ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുമായിരുന്നു.

ഇതിന് പരിഹാരമായി എറണാകുളം വാരാപ്പുഴയിലെ പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഒരു സ്മാര്‍ട്ട് ഹെൽമെറ്റ് നിര്‍മ്മിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ സ്മാര്‍ട്ട് പ്രവര്‍ത്തനത്തെ അഭിനന്ദിച്ച്, കേരളാ പൊലീസും രംഗത്തെത്തി.

കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ ഹെല്‍മറ്റ് നിര്‍മ്മിക്കുന്നതിന്‍റെ വീഡിയോയും പങ്കു വെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിലെ റോഡ് അപകടങ്ങളിൽ മരണപ്പെടുന്നവരിൽ ഭൂരിഭാഗവും ഇരുചക്രവാഹനയാത്രക്കാരാണ്. ഹെൽമെറ്റ് ഉപയോഗിച്ചിരുന്നുവെങ്കിൽ ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുമായിരുന്നു.

ഇരുചക്രവാഹന യാത്രക്കാർക്ക് റോഡ് അപകടങ്ങളിൽ നിന്നും രക്ഷനേടാൻ “സ്മാർട്ട് ഹെൽമെറ്റ്” എന്ന ആശയം വികസിപ്പിച്ചിരിക്കുകയാണ് എറണാകുളം വാരാപ്പുഴയിലെ പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ.

ഹെൽമെറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ വാഹനത്തിൻ്റെ എഞ്ചിനുമായും സ്പീഡോമീറ്ററുമായും ബന്ധിപ്പിക്കുകയും വാഹനം ഓൺ ആകുന്നതും മുന്നോട്ട് നീങ്ങുന്നതും ഈ സെൻസറുകൾ നൽകുന്ന സൂചനകൾക്കു വിധേയമായിട്ടായിരിക്കും. ഹെൽമെറ്റിലെ ചിൻസ്ട്രാപ് ഘടിപ്പിക്കുന്നതോടുകൂടി മാത്രമേ സെൻസറുകൾ പ്രവർത്തനമാരംഭിക്കുകയുള്ളൂ.

അധ്യാപകരായ സോനു, ജിൻസി എന്നിവരുടെ നേതൃത്വത്തിൽ അമൽ വർഗീസ്, അജിത് പോൾ, ആന്റണി.കെ.പ്രിൻസ്, അശ്വിൻ.ജി.ടി., അരുൺ.കെ.ബാബു, എന്നീ വിദ്യാർത്ഥികളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ പ്രവർത്തിച്ചവർ.

ഈ രംഗത്ത് കൂടുതൽ പരീക്ഷണങ്ങൾക്കു തയ്യാറെടുക്കുന്ന കൊച്ചുമിടുക്കന്മാർക്കു കേരളപോലീസിൻ്റെ ആശംസകൾ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here