കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം; നവീകരിച്ച ഒന്നാം ടെര്‍മിനലും സൗരോര്‍ജ പദ്ധതിയും മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നവീകരിച്ച ഒന്നാം ടെര്‍മിനലും 40 മെഗാവാട്ടാക്കി ഉയര്‍ത്തിയ സൗരോര്‍ജ പദ്ധതിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാടിന് സമര്‍പ്പിക്കും.

പുതിയ ടെര്‍മിനല്‍ വന്നതോടെ 240 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആറു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിന്‍റെ വിശാലവും അത്യാധുനികവുമായ സൗകര്യമാണ് ആഭ്യന്തര യാത്രക്കാര്‍ക്ക് ലഭ്യമാകുന്നത്.

മണിക്കൂറില്‍ 4000ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള മികച്ച സൗകര്യം ഇവിടെയുണ്ട്. 2600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സിയാലിലെ കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍പോര്‍ട്ടാണെന്ന സവിശേഷത കൂടിയുണ്ട്.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ആര്‍ട്ട് ഗ്യാലറികളുടെയും ബിനാലെ പോലെയുള്ള കലാപ്രദര്‍ശനങ്ങളുടെയും നാടായ കൊച്ചിയുടെ പാരമ്പര്യം തിരിച്ചറിഞ്ഞ് സിയാലിന്‍റെ കലാങ്കണം കേരളീയ പൈതൃക മ്യൂസിയം തന്നെയായി മാറ്റിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News