ഛത്തീസ്ഗഢിലും രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ച ചത്തീസ്ഗഡിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം.

സച്ചില്‍ പൈലറ്റും, അശോക് ഗലോട്ടും തമ്മിലാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി കസേര നോട്ടമിടുന്നത്. ചത്തീസ്ഗഡില്‍ പ്രതിപക്ഷ നേതാവടക്കം മൂന്ന് പേര്‍ മുഖ്യമന്ത്രി പദം അവകാശപ്പെടുന്നു.

ഇന്ന് രാത്രി എട്ട് മണിയ്ക്ക് ചത്തീസ്ഗഡ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

പ്രദേശിന് സമാനമായ അനിശ്ചിതത്വം നിലനില്‍ക്കുന്ന നിയമസഭയാണ് രാജസ്ഥാന്‍.200 അംഗ നിയമസഭയില്‍ 99 സീറ്റുമായി കേവല ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവ് കോണ്‍ഗ്രസിനുണ്ട്.

6 സീറ്റുള്ള മായാവതി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. പതിമൂന്ന് സ്വതന്ത്രര്‍ വിജയിച്ചു. ഇതില്‍ പലരും കോണ്ഗ്രസ് മുന്‍ മന്ത്രിമാരോ എം.എല്‍എമാരോയാണ്.

ഗലോട്ട് മന്ത്രിസഭയില്‍ അംഗമായിരുന്ന ബാബുലാല്‍നഗര്‍,കോണ്ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി മഹാദേവ് സിങ്ങ്, രാജസ്ഥാന്‍ പശു സംരക്ഷണമന്ത്രിയെ തോല്‍പ്പിച്ച സന്യാം ലോധ തുടങ്ങിയവരും സ്വതന്ത്രരായി വിജയിച്ചു.

ഇവരുടെ പിന്തുണ കോണ്ഗ്രസിനാണ്.ഇത് കൂടാതെ ഏഴോളം സ്വതന്ത്രരും പാര്‍ടിയോട് ഒപ്പമുണ്ടന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

ഇതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ടിക്കുള്ളില്‍ തര്‍ക്കം. സച്ചില്‍ പൈലറ്റും,അശോക് ഗലോട്ടും ഭൂരിപക്ഷ എം.എല്‍.എമാരുടെ പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

ചത്തീസ്ഗഡില്‍ മൂന്ന് പേരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്. എ.ഐ.സി.സി ഒബിസി വിഭാഗം തലവനും പ്രവര്‍ത്തക സമിതി അംഗവുമായ താമറാധവാജ് സാധു, പ്രതിപക്ഷ നേതാവ് റ്റി.എസ്.സിന്‍ഹദോ, മറ്റൊരു ഒബിസി നേതാവ് ഭൂപേഷ് ഭാഗേല്‍.

മൂവരുമായി കൂടിക്കാഴ്ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാവ് മല്ലിഗാര്‍ജുന ഗാര്‍ഗെയെ ചത്തീസ്ഗഡിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്.

ഇന്ന് രാത്രി എട്ട് മണിയ്ക്ക് ചത്തീസ്ഗഡ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്ന് ഹൈക്കമാന്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News