വേണുഗോപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പീപ്പിളിന്

സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പീപ്പിളിന്. ശബരിമല വിഷയത്തില്‍ മനംനൊന്താണ് വേണുഗോപാലന്‍ ആത്മഹത്യ ചെയ്തതെന്ന ബി ജെ പി യുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് മൊഴി.

തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നും,ജനങ്ങള്‍ ചെയ്തുകൂട്ടുന്നതു കാരണം സ്വയം പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്നും മൊഴിയില്‍ പറയുന്നു. ആരും പ്രേരിപ്പിച്ചിട്ടല്ല ഇത് ചെയ്തതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ്സ് മജിസട്രേറ്റ് മുന്‍പാകെയാണ് വേണുഗോപാലന്‍ നായര്‍ മരണമൊഴി നല്‍കിയത്. കൃത്യമായ ബോധത്തോടെയാണ് വേണുഗോപാലന്‍ നായര്‍ മൊഴി നല്‍കിയതെന്ന് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

തനിക്ക് സമൂഹത്തോട് വെറുപ്പാണ്,ജനങ്ങള്‍ ചെയ്തുകൂട്ടുന്നത് കാരണമാണ് സ്വയം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.തന്നെ ആരും ശല്യപ്പെടുത്തരുത്, ഇനി ഒന്നും പറയാനില്ലെന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ആരും പ്രേരിപ്പിച്ചിട്ടല്ല ഇത് ചെയ്തതെന്നും,ആര്‍ക്കെതിരെയും ഒരു പരാതിയും ഇല്ലെന്നും മൊഴിയില്‍ പറയുന്നു. മൊഴി പുറത്തായതോടെ ബി ജെ പിയുടെ ആരോപണവും അസ്ഥാനത്താവുകയാണ്.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു വേണുഗോപാലന്‍ നായരുടെ ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ നീക്കം. അതിനായി ബി ജെ പി ഹര്‍ത്താലും നടത്തി.

ശബരിമലയുമായി ബന്ധപ്പെട്ട് ഒരു കാര്യവും വേണുഗോപാലന്‍ നായര്‍ മൊഴിയില്‍ പറയുന്നില്ല. ഇതോടെ ഒരു വ്യക്തിയുടെ ആത്മഹത്യ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ ബി ജെ പി നടത്തിയ നീക്കം അപഹാസ്യമായി തീരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here