വെടിവെപ്പ് നടന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമ നടിയും തട്ടിപ്പ് കേസിലെ പ്രതിയും

കൊച്ചി:  പനമ്പള്ളിയില്‍ വെടിവെപ്പ് നടന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമ നടിയും തട്ടിപ്പ് കേസിലെ പ്രതിയുമാണ്. ചെന്നൈ കാനറ ബാങ്കില്‍ നിന്നും 2013ല്‍ 19 കോടി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് ലീന മരിയ പോള്‍.

തട്ടിപ്പ് കേസില്‍ ലീന അറസ്റ്റിലായത് ഡല്‍ഹിയിലെ ഫാം ഹൗസില്‍ വെച്ച് 2013 ല്‍ ആണ്. ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെപ്പില്‍ അധലോക ബന്ധം പൊലീസ് അന്വേഷിക്കുന്നു. അതേസമയം അക്രമികള്‍ ഉപയോഗിച്ചത് കളിത്തോക്ക് ആണോയെന്നും പൊലീസ് അന്വേഷിക്കുന്നു.

സാമ്പത്തിക ഇടപാടാണ് അക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. റെഡ്ചില്ലീസ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്നി ചിത്രങ്ങളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.

കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലാറായ നെയില്‍ ആര്‍ട്ടിസ്റ്ററിയിലേക്ക് എത്തിയ രണ്ട് യുവാക്കള്‍ ആണ് വെടിയുതിര്‍ത്തത്. ബൈക്കിലെത്തിയ ആളുകളുടെ ദൃശ്യങ്ങള്‍ പാര്‍ലറിന് പുറത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

25 കോടി രൂപ ആവശ്യപ്പെട്ട ഉടമസ്ഥയ്ക്ക് ഭീഷണി സന്ദേശം നേരത്തെ ലഭിച്ചിരുന്നു. മുംബൈ അധോലോകത്തിലെ രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ സന്ദേശം വന്നതെന്നാണ് വിവരം. ബൈക്കിലെ ത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തശേഷം കടന്നുകളയുകയായിരുന്നു.

പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടില്‍ പ്രതി ആയിരുന്നതിനാല്‍ ലീനയുടെ ഇടപാടുകളില്‍ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News