കൊളംബോ: ശ്രീലങ്കയില്‍ മാസങ്ങള്‍ നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊവില്‍ റനില്‍ വിക്രമസിംഗ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി.
സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മഹിന്ദ രജപക്സേ രാജിവെച്ച ശേഷമാണ് റനില്‍ വിക്രമസിംഗ വിണ്ടും അധികാരത്തിലേക്ക് എത്തിയത്.
നേരത്തെ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, പാര്‍ലമെന്‍റ് മരവിപ്പിച്ച ശേഷം പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗയെ അസ്ഥിരപ്പെടുത്തുകയും മഹിന്ദ രജപക്സേയെ പ്രധാനമന്ത്രിയാക്കുകയായിരുന്നു.
എന്നാൽ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ രജപക്സ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സിരിസേന പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു.
സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് റനില്‍ വിക്രമസിംഗെ വീണ്ടും അധികാരത്തിലേക്ക് എത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here