കുട്ടികാലത്തു തുടങ്ങിയ ഉപാസന ഒടുവിൽ എത്തിയത് പൗരോഹിത്യത്തിൽ.വഴിയൊരുക്കിയത് പിണറായി വിജയൻ സർക്കാർ. അബ്രാഹ്മണശാന്തി നിയമനത്തിൽ കൊല്ലം പന്മന സ്വദേശി അനൂപിന്റെ നിവൃതിക്ക് അതിരുകളുമില്ല അശുദ്ധിയുമില്ല.
കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്രത്തിലാണ് ഈഴവ സമുദായംഗമായ അനൂപിന് മേൽശാന്തിയായി നിയമനം. ക്ഷേത്ര മേൽശാന്തിക്കാരനാകുന്നതിനുള്ള പ്രയത്നം തുടങ്ങിയപ്പോൾ സഹപാഠികളുടെ സുഹൃത്തുക്കളുടെ ബന്ധുക്കളുടെ പരിഹാസം ഏറ്റുവാങ്ങിയ അനൂപ് പക്ഷെ പിന്മാറിയില്ല.
മനസ്സിലൊരേയൊരു മന്ത്രം അബ്രാഹ്മണനായ തനിക്ക് മേൽശാന്തിയാകണം. അനൂപ് വേദങ്ങളും ഉപനിഷത്തുകളും തന്ത്ര ഗ്രന്ഥങ്ങളും മനപ്പാടമാക്കി.
താൻ പാതി ദൈവം പാതി. പ്രത്യാശിച്ചതുപോലെ ഉപനയനമില്ലാതെ അനൂപ് ദൈവദാസനായി അംഗീകാരം നേടി.അർഹതയുള്ള ആർക്കും മേൽശാന്തിയാകാമെന്ന് തന്റെ മകൻ തെളിയിച്ചുതിൽ
അനൂപിന്‍റെ അമ്മയ്ക്ക് അഭിമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here