പാറ്റ് കമ്മിന്‍സിന് വേണ്ടി പകവീട്ടി യുവതാരം മാര്‍ക്കസ് ഹാരിസ്; പന്തിനെതിരെ കൊലമാസ് സ്ലെഡ്ജിംഗുമായി ഹാരിസ്‌

പെര്‍ത്ത്:  എന്നും ഓസ്‌ട്രേലിയ – ഇന്ത്യ ക്രിക്കറ്റ് മത്സരം വാക്‌പോരുകളുടെ കൂടെ കളിയാണ്. ഇത്തവണ ഇതിനു മുന്നില്‍ ഉണ്ടായിരുന്നത് ഇന്ത്യയുടെ ക്യാപ്റ്റനായ വിരാട് കോഹ്ലി ആയിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും അഗ്രസീവ് ക്യാപ്റ്റനായ ഗാംഗുലിക്ക് ശേഷം ഇത്തരം സ്ലെഡ്ജിംഗ് നടത്തുന്നത് വിരാട് കോഹ്ലി ആണ്.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നും ഒട്ടും മോശം അല്ലായിരുന്നു. ഇടക്ക് വെച്ച് അവര്‍ പരസ്പരം ഏറ്റുമുട്ടാന്‍ വരെ ഒരുങ്ങിയിരുന്നു.

പക്ഷേ സ്ലെഡ്ജിംഗിലെ താരം കോഹ്ലിയല്ല, അത് യുവതാരം ഋഷഭ് പന്താണ്.

ആദ്യ ടെസ്റ്റില്‍ ഉസ്മാന്‍ ഖവാജ, കമ്മിന്‍സ് എന്നിവര്‍ക്ക് നേരെ ആയിരുന്നു പന്തിന്റെ സ്ലെഡ്ജിംഗ്.

“എല്ലാവര്‍ക്കും പൂജാരയാകാന്‍ ആകില്ല”  എന്ന കമന്റ് ആയിരുന്നു പന്ത് ഖവാജയ്ക്ക് നേരെ വിട്ടത്.

പക്ഷേ ശ്രദ്ധേയമായത് കമ്മിന്‍സിന് വിക്കറ്റിന് പിന്നില്‍ നിന്നും പന്ത് നല്‍കിയ കമന്ററി ആയിരുന്നു.

“ഇവിടെ സിക്‌സ് നേടാന്‍ വലിയ ബുദ്ധിമുട്ടാണ് പാറ്റി”  എന്ന് തുടങ്ങുന്ന പ്രകോപനകരമായ കമന്റുകള്‍ ആണ് അയാള്‍ പറഞ്ഞത്. ഓരോവറോളം കമന്റേറ്റര്‍മാര്‍ സ്വന്തം കമന്ററി നിറുത്തി പന്തിന് അവസരം നല്‍കിയിരുന്നു.

പക്ഷേ പെര്‍ത്തില്‍ പന്തിന് നല്ല ഒന്നാന്തരം പണി ആണ് ലഭിച്ചത്. രണ്ടാം ടെസ്റ്റ് കളിക്കുന്ന മാര്‍ക്കസ് ഹാരിസ് ആയിരുന്നു കമ്മിന്‍സിന് വേണ്ടി പക വീട്ടിയത്.

287 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ആയിരുന്നു ഹാരിസിന്റെ മറുപടി.

“പെട്ടെന്ന് പുറത്തായാല്‍ നിങ്ങള്‍ക്ക് ഇന്ന് രാത്രി ഡിസ്‌ക്കോ കാണാന്‍ പോകും. പെര്‍ത്തിലെ തിങ്കളാഴ്ച രാത്രികള്‍ അതിനുള്ളതാണ്”  എന്നതായിരുന്നു ഹാരിസിന്റെ കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News