‘ഞാന്‍ മരിക്കാന്‍ പോവുകയാണ്; താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’; മരണത്തിലേക്ക് നടന്നുമറയും മുന്‍പ് പ്രിയപ്പെട്ട ചാച്ചന്‍ മകനെ വിളിച്ചു പറഞ്ഞത്

പ്രസിദ്ധ നാടകകാരനും ചലച്ചിത്രാഭിനേതാവുമായ കെഎല്‍ ആന്റണിയുടെ അപ്രതീക്ഷിതമായ നിര്യാണത്തിന്റെ ആഘാതത്തിലാണ് കലാലോകം. ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം മലയാളികളുടെ മുഴുവന്‍ ചാച്ചനായത്. ചെറുകഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്റെ അച്ഛനാണ് കെഎല്‍ ആന്റണി.

ചാച്ചന്റെ മരണവും നാടകം പോലെയോ സിനിമ പോലെയോ നാടകീയമായി.

‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’ എന്ന് മകനെ വിളിച്ചറിയിച്ചായിരുന്നു അദ്ദേഹം എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ നിന്ന് മരണത്തിലേക്ക് നടന്നു മറഞ്ഞത്.

ചാച്ചന്റെ മരണമറിയിച്ചു കൊണ്ട് ലാസര്‍ ഷൈന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഈ വിവരം.

പോസ്റ്റ് ചുവടെ വായിക്കാം:

‘ഉച്ചയോടെ ചാച്ചന്‍ വിളിച്ചു; ”ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ടെ”ന്നു പറഞ്ഞു.

എത്താവുന്ന വേഗതയില്‍ എല്ലാവരും ഓടി; ചാച്ചന്‍ പിടി തന്നില്ല.

അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്‌ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം.

അമ്പിളി ചേച്ചി ഒപ്പറേഷന്‍ തിയറ്ററിലാണ്. കാണാന്‍ പോയതായിരുന്നു ചാച്ചന്‍. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്ഷോറില്‍ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു.

വീട്ടില്‍ ചെന്ന് ആ താക്കോലെടുക്കട്ടെ…’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News