തട്ടിക്കൊണ്ടുപോയ പത്തുവയസുകാരനെ കൊത്തിനുറുക്കി ഓടയില്‍ എറിഞ്ഞതായി പിടിയിലായ കൂട്ടുകാരന്‍

മുംബൈ:  പത്തുവയസുകാരനെ തട്ടിക്കൊണ്ട് പോവുകയും കാശ് കൊടുക്കാത്തിന്റെ പേരില്‍ കൊന്ന് ഓടയില്‍ തള്ളുകയും ചെയ്ത 15 വയസുകാരന്‍ കസ്റ്റഡിയില്‍. പത്തുവയസായ കുട്ടിയെ വെട്ടിനുറുക്കിയാണ് ഓടയില്‍ തള്ളിയത്.

തട്ടിക്കൊണ്ട് പോയതിന് ശേഷം തിരികെ നല്‍കാന്‍ 5 ലക്ഷം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കൊടുക്കാത്തതിന്റെ പേരിലാണ് ഈ നീചകൃത്യം അരങ്ങേറിയത്. ഇതിന് ഇയാളെ വേറെ ആരെങ്കിലും സഹായിച്ചോ എന്ന് പൊലീസ് അന്വേഷിക്കുന്നു.

വ്യാഴാഴ്ചയാണ് കളിക്കാന്‍ പോയ കുട്ടിയെ കാണാതായത്. രാത്രി ആയിട്ടും കുട്ടി തിരിച്ചു വരാത്തതിനാല്‍ കൂട്ടുകാരോട് അന്വേഷിച്ചെങ്കിലും വിവരം ഒന്നും തന്നെ ലഭിച്ചില്ല. പിന്നീട് പിതാവിന് 5 ലക്ഷം ആവശ്യപ്പെട്ടുള്ള ഫോണ്‍ കോള്‍ വരുകയായിരുന്നു.

ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച പൊലീസ് അന്വേഷിച്ചപ്പോള്‍ ആണ് സംഭവം 15 കാരന്റെ അടുത്തേക്ക് എത്തയത്. മൃതദേഹം ഓടയില്‍ തല്‌ളിയതായും കുട്ടി പറഞ്ഞു. മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here