യുവതികള്‍ സന്നിധാനത്തേക്ക്; ഇനി ഒരു കിലോ മീറ്റര്‍ മാത്രം

പത്തനംതിട്ട: പ്രതിഷേധം നടത്തുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ നീക്കം ചെയ്ത് യുവതികളുമായി പൊലീസ് സന്നിധാനത്തേക്ക് നീങ്ങുന്നു. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറാണ് യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. സന്നിധാനത്തേക്ക് ഇനി ഒരു കിലോ മീറ്റര്‍ മാത്രമാണുള്ളത്.

തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ കനകദുര്‍ഗ്ഗ എന്നിവരാണ് സന്നിധാനത്തേക്ക് പോകുന്നത്.

ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് യുവതികള്‍. തങ്ങള്‍ യാതൊരു കാരണവശാലും തിരികെപോകില്ലെന്നും പ്രതിഷേധമുണ്ടായാലും മല കയറുമെന്നും ശാസ്താവിനെ കാണുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവര്‍ പറഞ്ഞു. പ്രതിഷേധം നടത്തുന്നവര്‍ നിയമലംഘനമാണ് നടത്തുന്നതെന്നും തങ്ങള്‍ നിയമം പാലിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പാച്ചിമേടില്‍ വച്ചും മരക്കൂട്ടത്തും വച്ച് യുവതികളെ തടഞ്ഞിരുന്നു. ഇതിനിടെ പൊലീസിനെ കയ്യേറ്റം ചെയ്യാനും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തി.

പുലര്‍ച്ചെ 3.30നാണ് യുവതികള്‍ മല കയറാന്‍ തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News