ഭാര്യ അറിയാതെ രണ്ടാം വിവാഹം, സ്വത്ത് ചോദിച്ചപ്പോള്‍ കൊലപാതകം, മരണം ആരും അറിയാതിരിക്കാന്‍ എ‍ഴു മാസം രണ്ടാം ഭാര്യയുടെ ഫെയ്സ്ബുക്കില്‍ നിന്നും ആക്ടീവ് പോസ്റ്റുകള്‍; അവസാനം പിടിയില്‍

ആദ്യ ഭാര്യ അറിയാതെ മറ്റൊരു വിവാഹം, പക്ഷേ സ്വത്തുക്കള്‍ വേണമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ആരും അറിയാതെ രണ്ടാം ഭാര്യയെ കൊന്നു. ജീവിച്ചിരിപ്പുണ്ടെന്ന് ലോകത്തെ അറിയിക്കാന്‍ എഴു മാസത്തോളം അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ആക്ടീവ് പോസ്റ്റുകള്‍, അവസാനം പൊലീസ് പിടിയില്‍. ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് ഉത്തര്‍പ്രദേശില്‍ സംഭവിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ അറിയപ്പെടുന്ന ഡോക്ടര്‍ ആയിരുന്നു ധര്‍മേന്ദ്ര പ്രതാപ് സിങ്. 2006 ല്‍ ആണ് രാഖി തന്റെ പിതാവിനെ ചികിത്സിക്കാന്‍ വന്നപ്പോള്‍ ഇയാളും ആയി പരിചയപ്പെടുന്നത്.

പിന്നീട് ഇരുവരും പ്രണയത്തിലാവുകയും 2011 ല്‍ ആദ്യ ഭാര്യയയും ആയി ബന്ധം തുടരുന്ന സമയത്ത് തന്നെ വിവാഹിതരാവുകയും ചെയ്തു.

അവള്‍ക്ക് ഷാപൂര്‍ പ്രദേശത്ത് ഒരു വീടും അദ്ദേഹം വാങ്ങി നല്‍കി. പക്ഷേ ഈ ബന്ധം അധിക നാള്‍ നീണ്ടു പോയില്ല. ധര്‍മേന്ദ്രയുടെ ഭാര്യ ഇക്കാര്യം അറിയുകയും അയാളെ രാഖിയില്‍ നിന്നും അകറ്റാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

പക്ഷേ ഈ സമയത്ത് തന്നെ രാഖി മനിഷ് സിന്‍ഹ എന്ന ആളുമായി അടുപ്പത്തില്‍ ആവുകയും 2016ല്‍ അയാളെ വിവാഹം കഴിക്കുകയും ചെയ്തു.

രാഖി ധര്‍മേന്ദ്രയുമായുള്ള ബന്ധം തുടരുകയും ഷാപൂരിലെ വീട് അവളുടെ പേരില്‍ ആക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു.

മനിഷിനൊപ്പം നേപ്പാളിലേക്ക് പോയതിന് ശേഷം ആയിരുന്നു രാഖിയെ കാണാതെ ആകുന്നത്. ആ സമയം നേപ്പാളില്‍ ധര്‍മേന്ദ്രയും ഉണ്ടായിരുന്നു. അതുകാരണം മനിഷിനെ തന്ത്രപൂര്‍വം രാഖി തിരികെ അയക്കുകയായിരുന്നു.

അതിന് ശേഷം രാഖിയെ കണാന്‍ എത്തിയ ധര്‍മേന്ദ്രയും കൂട്ടരും അവള്‍ക്കൊപ്പം കറങ്ങാന്‍ പോവുകയും അവിടെ വെച്ച് മദ്യപിക്കുകയും പിന്നെ അവളെ പാറമുകളില്‍ നിന്നും താഴെക്ക് തള്ളിയിട്ട് കൊല്ലുകയുമായിരുന്നു.
അവളുടെ ഫോണ്‍ കൈകലാക്കിയ സംഘം സോഷ്യല്‍ മീഡിയയിലൂടെ രാഖി ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. എഴു മാസത്തോളം അവര്‍ ഇതില്‍ വിജയിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News