വീണ്ടും ദുരഭിമാനക്കൊല; പെണ്‍കുട്ടിയെ അച്ഛനും കുടുംബവും ചേര്‍ന്ന് ജീവനോടെ കത്തിച്ചു

തെലങ്കാനയില്‍ ഒരു സത്രീയെ പിതാവ് കുടുംബക്കാരുടെ സഹായത്തോടെ ജീവനോടെ കത്തിച്ചു. ഈ നീചകൃത്യം അഭിമാനക്കൊലയുടെ ഭാഗം ആണെന്നാണ് പൊലീസ് വാദം.

പെണ്‍കുട്ടി വിവാഹം കഴിച്ചയാള്‍ മറ്റൊരു ജാതിയില്‍ ഉള്ളയാളാണെന്നും അതാണ് ഈ നീചകൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി പെണ്‍കുട്ടിയുടെ എല്ലുകള്‍ അവര്‍ അടുത്തുള്ള കനാലില്‍ തള്ളി.

കൊല്ലപ്പെട്ട അനുരാധ യാദവ സമൂഹത്തില്‍ നിന്നും ഉള്ളയാളും ഭര്‍ത്താവ് ലക്ഷ്മണ്‍ പദ്മശാലി സമൂഹത്തില്‍ ഉള്ളയാളും ആണ്.

നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. അനുരാധയുടെ കുടുംബം ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അയാള്‍ക്കെതിരെ അപമാനക്കേസ് പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് നല്‍കി.

ഈ മാസം ഇരുവരും ഹൈദരാബാദില്‍ പോവുകയും ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു. ശനിയാഴ്ചയാണ് അവര്‍ തിരികെ നാട്ടിലെത്തിയത്. ലക്ഷ്മണിനെതിരെയുള്ള കേസ് പിന്‍വലിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

പക്ഷേ താമസസ്ഥലത്ത് എത്തിയ അനുരാധയുടെ ബന്ധുക്കള്‍ അവളെ അവിട നിന്നും ബലമായി പിടച്ചുകൊണ്ടു പോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയും അച്ഛനും ബന്ധുക്കളും അവളെ ജീവനോടെ കത്തിക്കുകയും ചെയ്തു.

ഞായറാഴ്ചയാണ് കേസ് പൊലീസിന്റെ അടുത്തെത്തിയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍ ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News