സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നു; മതവികാരത്തെ ചൂഷണം ചെയ്യുന്നതിന് ബി.ജെ.പിയെ അനുവദിക്കരുതെന്ന് പാര്‍ട്ടി വിട്ട എം.പി സാവിത്രിബായ് ഫൂലെ

ലക്നൗ: ബി.ജെ.പിയ്‌ക്കെതിരെയും ആര്‍.എസ്.എസിനെതിരെയും ആഞ്ഞടിച്ച് പാര്‍ട്ടി വിട്ട എം.പി സാവിത്രിബായ് ഫൂലെ. പ്രധാനമന്ത്രി നരേന്ദ്രമോദി കാവല്‍ക്കാരനല്ലെന്നും തട്ടിപ്പുകാരുടെ കൂട്ടാളിയാണെന്നും ഫൂലെ പറഞ്ഞു.

മതവികാരത്തെ ചൂഷണം ചെയ്യുന്നതിന് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും അനുവദിക്കരുതെന്നും രാജ്യത്തിന് വേണ്ടത് രാമക്ഷേത്രമല്ല തൊഴിലും വിദ്യഭ്യാസവുമാണെന്നും അവര്‍ തുറന്നടിച്ചു.

എപ്പൊഴൊക്കെ ദളിതരുടെ അവകാശത്തെ കുറിച്ചും തൊഴിലിനെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും സംസാരിച്ചിട്ടുണ്ടോ അപ്പോഴെല്ലാം രാമക്ഷേത്രത്തെ കുറിച്ചാണ് ബി.ജെ.പി സംസാരിക്കുകയാണെന്നും ഫൂലെ വ്യക്തമാക്കി.

നരേന്ദ്രമോദിയ്ക്കെതിരെയും ബി.ജെ.പിയുടെ രാമക്ഷേത്ര അജണ്ടയെയും വിമര്‍ശിക്കുകയായിരുന്നു ഉത്തര്‍പ്രദേശിലെ ബഹ്റെയ്ച്ചില്‍നിന്നുള്ള എം.പി ഫൂലെ.

ബി.ജെ.പി സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നുവെന്നും ദളിതര്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമെതിരെയാണ് പാര്‍ട്ടിയുടെ നയമെന്നും ആരോപിച്ചായിരുന്നു ഫൂലെ പാര്‍ട്ടി വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News