വര്‍ഗീയ കലാപത്തിലൂടെ തന്നെയാണ് ബിജെപി വോട്ടുണ്ടാക്കുക; മാര്‍ക്കണ്ഡേയ കഡ്ജു

വര്‍ഗീയ കലാപം ഉണ്ടാക്കുക എന്നത് തന്നെയാണ് വീണ്ടും അധികാരത്തിലെത്താനുള്ള ബിജെപിയുടെ പ്രധാന ലക്ഷ്യം.

അധികാരത്തിലെത്താനായി രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ കലാപമുണ്ടാക്കി ജനങ്ങളെ വേര്‍തിരിക്കാന്‍ അവര്‍ ശ്രമിക്കുമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കഠ്ജു.

സവര്‍ണ ഹിന്ദുക്കളാണ് ബിജെപിയുടെ വോട്ട് ബാങ്ക്. ഇന്ത്യയില്‍ ഇരുപത് ശതമാനത്തോളം മാത്രം വരുന്ന ഈ വിഭാഗത്തിന്‍റെ വോട്ടുകൊണ്ട് അധികാരത്തിലെത്താന്‍ ക‍ഴിയില്ലെന്ന തിരിച്ചറിവിലാണ് രാജ്യത്ത് കലാപമുണ്ടാക്കി ദ്രുവീകരണമുണ്ടാക്കാന്‍ ശ്രമം നടക്കുന്നത്.

മഅ്ദിന്‍ അക്കാദമിയുടെ വൈസനീയം സമാപന സമ്മേളനത്തിന്റെ ഭാഗമായി ‘ഇന്ത്യ: ഭാവിയുടെ വിചാരങ്ങള്‍’ വിഷയത്തില്‍ നടന്ന ചര്‍ച്ചാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വികസന മുന്നേറ്റങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ബിജെപി രാമജന്മഭൂമിയുടെയും പശുവിന്റെയും പേര് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക.

പ്രാദേശിക പാര്‍ടികള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ശക്തിയാകുമെന്നും ബിജെപിയും കോണ്‍ഗ്രസും 125 സീറ്റ് വീതം മാത്രമേ നേടുകയുള്ളൂവെന്നും കഡ്ജു പറഞ്ഞു.

ഔറംഗസേബിനുശേഷം ഒന്നാം സ്വാതന്ത്ര്യസമരംവരെയുള്ള കാലഘട്ടമായിരുന്നു ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടമായി വിശേഷിപ്പിച്ചതെങ്കില്‍ അതിനേക്കാള്‍ ഭയാനകമായ കാലഘട്ടത്തിലേക്കാണ് ഇന്ത്യ പോകുന്നത്.

ജാതിയിലും മതത്തിലും അധിഷ്ഠിതമായ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനമാണ് ഇന്ത്യയെ പിറകോട്ടടിപ്പിക്കുന്നത്. വികസനത്തിന്റെ പേര് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്രമോഡി തകര്‍ച്ചയിലേക്കാണ് ഇന്ത്യയെ നയിക്കുന്നത്.

രാജ്യത്ത് 47 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങള്‍ നേരിടുന്നുണ്ട്. രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ മോഡിക്ക് രണ്ടുലക്ഷം പേര്‍ക്കുപോലും ജോലി നല്‍കാന്‍ കഴിഞ്ഞില്ലെന്നും കഡ്ജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News