നാടിന്റെ പ്രിയപ്പെട്ടവന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയോടെ നാട് വിട നൽകി

നാടിന്റെ പ്രിയപ്പെട്ടവന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയോടെ നാട് വിട നൽകി. കോൺഗ്രസ് ക്രിമിനൽ കൊലപ്പെടുത്തിയ സിപിഐ എം പവിത്രേശ്വരം എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി എരുതനങ്ങാട് ദേവദത്തൻ ആണ് ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി യാത്രയായത്.

വിലാപയാത്രയായി ദേവദത്തന്റെ മൃതദേഹം വസതിയിൽ എത്തിച്ചപ്പോൾ ഭാര്യ കുമാരി, മക്കൾ അതുല്യ, അച്ചുദേവ് എന്നിവർ അന്ത്യചുമ്പനം നൽകിയത് വികാരഭരിതമായ രംഗങൾക്ക് ഇരുതനങാട് സാക്ഷ്യം വഹിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നെടുവത്തൂർ ഫാക്ടറി ജങ്ഷനിൽ നിന്നും വിലാപയാത്രയായാണ് എത്തിച്ചത്.

സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റി ആഫീസായ എഴുകോൺ ഇഎംഎസ് ഭവനിലും പവിത്രേശ്വരം ലോക്കൽ കമ്മിറ്റി ആഫീസിലും മൃതദേഹം പൊതുദർശനത്തിന് വച്ചു.

എഴുകോൺ ഇഎംഎസ് ഭവനിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങാളായ ബി രാഘവൻ, കെ സോമപ്രസാദ് എംപി തുടങിയവർ മൃതദേഹത്തിൽ രക്ത പതാക പുതപ്പിച്ചു അഭിവാദ്യം നൽകി.

നൂറു കണക്കിന് ബൈക്കുകളിൽ പാർട്ടി പ്രവർത്തകർ വിലാപയാത്രയിൽ പങ്കെടുത്തു.സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എൻ ബാലഗോപാൽ, മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, പി കെ ഗുരുദാസൻ,തുടങിയവർ ആദരാഞ്ചലികൾ അർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here