മുംബൈ: ആണ്‍കുഞ്ഞു വേണമെന്ന കുടുംബത്തിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി പത്താമതും ഗര്‍ഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. മജൽഗാവിൽ താമസിക്കുന്ന മീര ഏഖൻഡെ എന്ന 38 വയസ്സുകാരിയാണ് മരിച്ചത്.
6പെണ്‍കുട്ടികളുടെ അമ്മയായ മീരയോട് കുടുംബം ഒരു ആണ്‍കുട്ടി വേണമെന്ന് പറയുകയും വീണ്ടും ഗര്‍ഭിണിയാകാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു.
മീര നേരത്തെ 7 പെണ്‍കുട്ടികളെ പ്രസവിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ പിന്നീട് മരിച്ചു. വീണ്ടും രണ്ടു തവണ ദര്‍ഭിണിയായെങ്കിലും മോശം ശാരീരിക സ്ഥിതിയെത്തുടര്‍ന്ന് 2 തവണയും ഗർഭഛിദ്രം നടത്തി. എന്നാല്‍ പിന്നീടും ഇവരുടെ കുടുംബം ഒരു ആണ്‍കുട്ടിയ്ക്കായി ആവശ്യപ്പെടുകയായിരുന്നു.
ശനിയാഴ്ച പ്രസവത്തിൽ പിറന്നത് ആൺകുഞ്ഞെങ്കിലും കുഞ്ഞ് ചാപിള്ളയായിരുന്നു. തുടർന്നുണ്ടായ രക്തസ്രാവത്തിലായിരുന്നു മരണം.
ആൺകുഞ്ഞിനു വേണ്ടിയുള്ള കുടുംബത്തിന്റെ പ്രേരണ കാരണമാണ് ഇവർ പത്താമതും ഗർഭധാരണത്തിന് തയാറായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അപകടമരണത്തിനു കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here