വനിതാ മതിലിന് മൂന്ന് ലോകറെക്കോര്‍ഡുകള്‍; പങ്കെടുത്തത് 50 ലക്ഷത്തിലധികം സ്ത്രീകള്‍; കോണ്‍ഗ്രസ്- ബിജെപി വ്യാജപ്രചരണങ്ങളെ വനിതാലക്ഷങ്ങള്‍ തള്ളി; മലപ്പുറത്തെ സമുദായ സംഘടനകളുടെ വിലക്കും തള്ളി

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീലക്ഷങ്ങള്‍ കൈകോര്‍ത്ത് തീര്‍ത്ത വനിതാ മതിലിലിന് മൂന്ന് ലോകറെക്കോര്‍ഡുകള്‍.

യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം, അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഒഫീഷ്യല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നീ ഏജന്‍സികളാണ് മതിലിന് ലോകറെക്കോര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പങ്കെടുത്ത ശൃംഖല എന്ന നിലക്കാണ് ലോകറെക്കോര്‍ഡുകള്‍. 50 ലക്ഷത്തിലധികം സ്ത്രീകള്‍ പങ്കെടുത്തതായാണ് ഏജന്‍സികളുടെ പ്രാഥമിക നിഗമനം.

സംസ്ഥാന സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും പിന്തുണയോടെ നടന്ന മതിലില്‍ അണിനിരന്നത് ലക്ഷക്കണക്കിന് സ്ത്രീകളാണ്.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വ്യാജപ്രചരണങ്ങളെ തള്ളിയാണ് സ്ത്രീലക്ഷങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തത്. ആരോപണങ്ങള്‍ക്ക് കേരള ജനത നല്‍കിയ ചുട്ട മറുപടി കൂടിയായി വനിത മതിലിന്റെ ചരിത്രവിജയം.

മാത്രമല്ല, പരിപാടി നടന്ന 620 കിലോമീറ്റര്‍ ദൂരത്തില്‍ എവിടെയും ഗതാഗതവും തടസപ്പെട്ടില്ല. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മതില്‍ സ്ത്രീസാഗരം തന്നെയായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീട്ടമ്മമാര്‍ക്ക് പുറമെ സിനിമാ താരങ്ങളും സാംസ്‌കാരിക പ്രമുഖകരും മതിലില്‍ കണ്ണിചേര്‍ന്നു.

വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന സമുദായ സംഘടനാ നേതാക്കളുടെ എതിര്‍പ്പുകളെ അവഗണിച്ച് മലപ്പുറം ജില്ലയിലും ലക്ഷങ്ങളാണ് അണി നിരന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News