തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ബിജെപി- ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ പൊതുയോഗവും ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനവും ബഹിഷ്ക്കരിച്ച് മാധ്യമങ്ങള്‍.
തുടര്‍ച്ചയായി മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് അക്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം.
ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനത്തിന് റിപ്പോര്‍ട്ടിങ്ങിനായി എത്തിയത് രണ്ട് സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ മാത്രം.
കെെരളി പീപ്പിള്‍ ഉള്‍പ്പെടേയുള്ള ചാനലുകളിലെ ക്യാമറമാന്‍മാരെയാണ് ആക്രമസംഘം വളഞ്ഞിച്ച് തല്ലിയത്.
ആക്രമണത്തിന്‍റെയും ആക്രമികളുടേയും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെത്തുടര്‍ന്നാണ് സംഘടിച്ചെത്തി മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്. ലക്ഷങ്ങള്‍ വില വരുന്ന ക്യാമറകളും തകര്‍ത്തു. ഇന്നലെയും ഇന്നുമായി സംസ്‌ഥാനത്ത് നിരവധി മാധ്യമപ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. കെെരളി ടി വിയുടെ വനിതാ മാധ്യമപ്രവര്‍ത്തക ഷാമിലയ്ക്കും മർദ്ദനേമേറ്റു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here