സ്ത്രീ വിരുദ്ധ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അറിയിച്ച് കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അണിനിരന്ന് കോണ്‍ഗ്രസും

സ്ത്രീ വിരുദ്ധ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അറിയിച്ച് കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസുകാരും അണിനിരന്നു. ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് വ്യക്തമാക്കുന്നതായിരുന്നു ദില്ലിയിലെ കേരളാ ഹൗസിലേക്ക് നടത്തിയ മാര്‍ച്ച്.

അതേസമയം മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ദില്ലിയിലും മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. ശബരിമല യുവതീ പ്രവേശന വിധി വന്ന സമയം തൊട്ട് വ്യക്തമായ നിലപാടില്ലാത്ത ചാഞ്ചാടിയിരുന്ന ബിജെപിയും കോണ്‍ഗ്രസും സമരമുഖത്ത് കൈ ചേര്‍ത്ത് അണിനിരക്കുന്ന സാഹചര്യമാണ് ദില്ലിയിലുണ്ടായത്.

ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതാവായിരിക്കുന്ന കേശവന്‍ കുട്ടിയടക്കം ബിജെപിയുടെ മാര്‍ച്ചില്‍ അണിനിരന്നു. അദ്ദേഹത്തോടൊപ്പം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

ഇതോടെ ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് വ്യക്തമായിരിക്കുകയാണ്. ദില്ലിയിലെ കേരളാ ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യക്തമായി മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ തന്നെയായിരുന്നു അക്രമികളുടെ തീരുമാനം.

കേരളാ ഹൗസിലേക്ക് കല്ലേറ് നടത്തിയ അക്രമികള്‍ മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചാക്രമിച്ചു. മലയാള ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ദേശീയ മാധ്യമങ്ങളെയും അക്രമികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു.

തമിഴ്നാട് വനിതാ റിപ്പോര്‍ട്ടറുടെ ഫോണ്‍ നിലത്തിറിഞ്ഞ് തകര്‍ത്തവര്‍ നിരവധി ക്യാമറകളും തകര്‍ത്തു. അക്രമിക്കള്‍ക്കെതിരെ പൊലീസില്‍ മാധ്യമ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel