യുവതീപ്രവേശം പവിത്രം; ഒരു തുള്ളി ചോരപോലും പൊടിയാതെ രണ്ടു സ്ത്രീകൾക്ക് ശബരമല ദർശനം നടത്താൻ അവസരമുണ്ടായി; അതാണ് ഈ സംഭവത്തിന്റെ പ്രാധാന്യം

യുവതീപ്രവേശം പവിത്രം; ഒരു തുള്ളി ചോരപോലും പൊടിയാതെ രണ്ടു സ്ത്രീകൾക്ക് ശബരമല ദർശനം നടത്താൻ അവസരമുണ്ടായി; അതാണ് ഈ സംഭവത്തിന്റെ പ്രാധാന്യം- കോടിയേരി വിലയിരുത്തുന്നു.

സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ വിശകലനം ദേശാഭിമാനിയിലെ നേർവ‍ഴി പംക്തിയിൽ.

ലേഖനം പൂർണ്ണമായി വായിക്കാം.    
സുപ്രീംകോടതി വിധിയെത്തുടർന്ന‌് ശബരിമലയിൽ എല്ലാ പ്രായപരിധിയിലുംപെട്ട സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിന്റെ ഭാഗമായി രണ്ട് യുവതികൾ ജനുവരി 2ന് പുലർച്ചെ ശബരിമല ദർശനം നടത്തിയതോടെ പുതിയ വാദവിവാദങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്. ഈ നടപടി ആചാരലംഘനമാണെന്നു പ്രഖ്യാപിച്ച് തന്ത്രി നട അടയ്-ക്കുകയും, തുടർന്ന‌് ശുദ്ധിക്രിയ ചെയ്തതായും റിപ്പോർട്ട് പുറത്തുവന്നു.

സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതപ്പെട്ട തന്ത്രിതന്നെ ആചാരലംഘനം നടന്നുവെന്നുപറഞ്ഞ് നടയടച്ച നടപടി കോടതിവിധിയുടെ ലംഘനവും ഭരണഘടനയെ വെല്ലുവിളിക്കലുമാണ്. ഒരു യുവതിയെപ്പോലും ശബരിമലയിൽ കയറാൻ അനുവദിക്കുകയില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് ആർഎസ്എസ് സംഘപരിവാർ ശക്തികൾ കഴിഞ്ഞ മൂന്നുമാസമായി നടത്തിവരുന്ന കലാപശ്രമങ്ങൾക്ക‌് വലിയ തിരിച്ചടിയാണ് അതോടുകൂടിയുണ്ടായത്.

യുവതീപ്രവേശനം തടയാൻ ആയിരക്കണക്കിന‌് ആർഎസ് എസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് റിക്രൂട്ട് ചെയ്-ത്,- ശബരിമലയ്-ക്കുചുറ്റും നിയോഗിച്ച‌് കണ്ണിലെണ്ണയൊഴിച്ച് അവിടെ കാത്തുനിന്നിരുന്നു. ഒരു സ്ത്രീയെങ്കിലും പ്രവേശിച്ചാൽ താൻ ആത്മാഹൂതി ചെയ്യുമെന്ന‌് കർമസമിതിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഒരു തുള്ളി ചോരപോലും പൊടിയാതെ രണ്ട്- സ്-ത്രീകൾക്ക്- ശബരമല ദർശനം നടത്താൻ അവസരം ഉണ്ടായി എന്നാണ‌് ഈ സംഭവത്തിന്റെ പ്രാധാന്യം. തങ്ങളുടെ പ്രഖ്യാപനം നടപ്പാക്കാൻ കഴിയാത്തതിന്റെ ഫലമായി ഇളിഭ്യരും നിരാശരുമായ സംഘപരിവാർ ശക്തികൾ പരക്കെ അക്രമം അഴിച്ചുവിട്ട‌് കലാപാന്തരീക്ഷമുണ്ടാക്കാനാണ‌് ശ്രമിക്കുന്നത്.

അക്രമം നടത്തി നാട്ടിൽ ഭീതിപരത്തി, ജനങ്ങളുടെ സ്വൈര്യജീവിതം തകർത്തും അരാജകത്വം സൃഷ്ടിക്കുകയാണ് ഇതിന്റെ ഉദ്ദേശം. യുവതികൾ ദർശനം നടത്തിയാൽ ശബരിമലയുടെ പവിത്രതയ്-ക്ക്- ഒരു കോട്ടവും സംഭവിക്കാനില്ല എന്നിപ്പോൾ വ്യക്തമായല്ലോ.

ആചാരവും അനാചാരവും
സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം കേസിൽ കക്ഷിയായ തന്ത്രിക്കും ദേവസ്വം ബോർഡിനും സർക്കാരിനുമുണ്ട്-. സുപ്രീംകോടതി വിധി നടപ്പാക്കാൻ ഈ സ്ഥാനം വഹിക്കുന്നവർക്ക് കഴിയില്ലെങ്കിൽ, അവർ സ്ഥാനത്തുനിന്ന‌് മാറിനിന്ന‌് കോടതി വിധി നടപ്പാക്കാൻ സന്നദ്ധതയുള്ളവരെ സ്ഥാനം ഏൽപ്പിക്കുകയാണു വേണ്ടത്. ആചാരത്തിന്റെ പേരുപറഞ്ഞ്- നടയടച്ച നടപടി തെറ്റായ സന്ദേശമാണ‌് നൽകിയിട്ടുള്ളത്-.

യാഥാസ്ഥിതിക മനോഭാവം വച്ചുപുലർത്തുന്നവർ ആചാരത്തിന്റെ പേരുപറഞ്ഞ് അനാചാരം തുടരാൻ മുൻകാലങ്ങളിലും ശ്രമിച്ചിട്ടുണ്ട്-. ഗുരുവായൂർ ക്ഷേത്രത്തിൽ പട്ടികജാതി പട്ടികവർഗക്കാർക്കും പിന്നോക്കവിഭാഗങ്ങൾക്കും പ്രവേശനം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെട്ട കാലത്ത‌് 1932 ജനുവരി 1 മുതൽ 28 വരെ ക്ഷേത്രംതന്നെ അടച്ചിട്ടിരുന്നു. തുടർന്ന്, വമ്പിച്ച ജനസമ്മർദമുണ്ടായതിനെത്തുടർന്ന‌് ജനുവരി 28ന‌് ക്ഷേത്രം തുറക്കുന്ന സ്ഥിതിയുണ്ടായി. മലബാറിലെ പ്രസിദ്ധമായ വടകര ലോകനാർ കാവ്‌ പട്ടികജാതി‐പട്ടികവർഗ വിഭാഗക്കാർക്കും പിന്നോക്ക വിഭാഗക്കാർക്കും തുറന്നുകൊടുക്കാൻ കടത്തനാടു രാജാവ്- തീരുമാനിച്ചപ്പോൾ ക്ഷേത്രംപൂട്ടി ബന്ധപ്പെട്ടവർ സ്ഥലം വിട്ടുപോയി. തുടർന്ന്, മറ്റൊരാളെ കൊണ്ടുവന്നാണ് ക്ഷേത്രത്തിന്റെ ആചാരമെല്ലാം നിർവഹിച്ചത്-.

ശബരിമലയിൽതന്നെ നേരത്തെയുണ്ടായിരുന്ന പല ആചാരങ്ങളും അനാചാരമാണെന്നു കരുതി മാറ്റിയിട്ടുണ്ടല്ലോ. കൊടിയേറ്റവും പടിപൂജയും ശബരിമലയിൽ മുമ്പുണ്ടായിരുന്നവയല്ല. ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന ധാരാളം കിണറുകൾ നികത്തപ്പെട്ടു. ഭസ്-മക്കുളത്തിനും പാത്രക്കുളത്തിനും മാറ്റമുണ്ടായി. മുൻകാലങ്ങളിൽ മാളികപ്പുറത്തമ്മയ്-ക്ക്- യാതൊരു പൂജയും ചെയ്-തിരുന്നില്ല. ഇപ്പോൾ അയ്യപ്പനെപ്പോലെ മാളികപ്പുറത്തമ്മയ്ക്കും രണ്ടുനേരവും പൂജ നടത്തുന്നുണ്ട്-. ശബരിമലയിലെ ഘടനയിൽത്തന്നെ പല മാറ്റങ്ങളും വന്നിട്ടുണ്ട്-. ഇപ്പോൾ മലയാളമാസത്തിലെ ആദ്യ അഞ്ചുദിവസവും പൂജ നടത്തുന്നുണ്ട്. മുമ്പില്ലായിരുന്ന തുലാഭാരം എന്ന ആചാരം ഇപ്പോൾ ആരംഭിച്ചതാണ്.

കഴിഞ്ഞകാലഘട്ടങ്ങളിൽ വന്ന പല മാറ്റങ്ങളും എങ്ങനെയുണ്ടായി എന്നു പരിശോധിക്കുന്നതിനുപകരം ഭരണ ഘടനയ്-ക്കും നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിൽ, സ്-ത്രീകൾക്ക്- ആചാരത്തിന്റെ പേരിൽ പ്രവേശനം നിഷേധിച്ചുകൂടെന്ന സുപ്രീംകോടതി വിധി നടപ്പായതിനെ ശ്ലാഘിക്കുകയാണ് സമൂഹം ചെയ്യേണ്ടത്-. ഈ നടപടിയെ സ്വാഗതം ചെയ്-തുകൊണ്ടുള്ള ബിജെപി എംപി ഉദിത‌് രാജിന്റെയും സമാജ‌്‌വാദി പാർടിയിലെ ജയാബച്ചൻ എംപിയുടെയും അഭിപ്രായ പ്രകടനങ്ങൾ സമൂഹം എങ്ങനെയാണ് ഈ നടപടിയെ കാണുന്നതെന്ന‌് വ്യക്തമാക്കുന്നുണ്ട്-.

കലാപഭൂമിയാക്കാനുള്ള നീക്കം
ആചാരങ്ങൾ സംബന്ധിച്ച്- ധാരാളം കാര്യങ്ങൾ ഇതിനകം ചർച്ച ചെയ്യപ്പെട്ട സമൂഹമാണ് നമ്മുടേത്-. “”സ്-ത്രീകൾ ആർത്തവം തുടങ്ങി 9 ദിവസംവരെ ക്ഷേത്രങ്ങളിൽ പ്രവേശിച്ചുകൂടാ. ഗർഭിണികൾ 7–ാം മാസംമുതൽ പ്രസവിച്ച‌് 142 ദിവസംവരേയും, നവജാത ശിശുക്കൾ ചോറൂണുവരെയും ക്ഷേത്രത്തിൽ പ്രവേശിച്ചുകൂടാ, മംഗല്യം ചാർത്തിക്കഴിഞ്ഞ വധൂവരന്മാർ ചുറ്റമ്പലത്തിനുള്ളിൽ കടന്ന‌് പ്രദക്ഷിണം നടത്തരുത്-, സ്-ത്രീകൾ പൂർണ വസ്-ത്രധാരിണികളായി വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ” തുടങ്ങിയ ആചാരങ്ങൾ നിലവിലുണ്ടായിരുന്ന സമൂഹത്തിൽ ഇപ്പോൾ എന്തെല്ലാം മാറ്റങ്ങൾ വന്നുവെന്ന‌് നമ്മുടെ അനുഭവത്തിൽ വ്യക്തമായി വന്നില്ലെ.

ആചാരപ്രകാരം ബ്ലൗസ്- ധരിച്ചുകൊണ്ട് ത്രിപ്പുണിത്തുറ പൂർണത്രൈശ ക്ഷേത്രത്തിനുള്ളിൽ കടന്ന സ്-ത്രീയുടെ ബ്ലൗസ്- ആചാരസംരക്ഷകർ എന്ന മേലങ്കിയണിഞ്ഞെത്തിയ പുരുഷന്മാർ വലിച്ചുകീറിയ സംഭവത്തെക്കുറിച്ച്- പ്രസിദ്ധ എഴുത്തുകാരി ലളിതാംബികാ അന്തർജനം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. “”ഹിന്ദു സ്-ത്രീകൾ സുര്യാസ്-തമനത്തിനുശേഷം പാല്, തൈര്, ചുണ്ണാമ്പ് എന്നിവ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്-” എന്നത്- ആചാരമായി കണക്കാക്കിയിരുന്നു. നാമജപവുമായി തെരുവിലിറങ്ങിയിട്ടുള്ള സംഘപരിവാറിൽപ്പെട്ട സ്-ത്രീകൾ ജോലികഴിഞ്ഞ്- വീട്ടിലേക്ക്- പോകുന്ന സന്ദർഭത്തിലല്ലേ ഇത്തരം സാധനസാമഗ്രികൾ വാങ്ങേണ്ടിവരുന്നത്-. ഓരോ ജാതിക്കും ഓരോ ആചാരങ്ങൾ ഉണ്ടായിരുന്ന നാടാണിത്-. ബ്രാഹ്മണ സമൂഹത്തിനകത്തും നിരവധി ജാതിയുണ്ട്-, ഭട്ടതിരിപ്പാട്-, നമ്പൂതിരിപ്പാട്-, മൂസത്-, ഇളയത്- തുടങ്ങിയ ആചാരപ്രകാരം ക്ഷേത്രത്തിനുള്ളിൽ കടന്ന‌് പൂജ ചെയ്യാൻ അർഹതയുള്ളവരും പൂജ ചെയ്യാൻ അർഹതയില്ലാത്തവരും. ഇതെല്ലാം ആചാരത്തിന്റെ ഭാഗമായിരുന്നു. ഇന്നത‌് നിലനിൽക്കുന്നുണ്ടോ?

70ഉം 80ഉം വയസ്സുള്ള ബ്രാഹ്മണവൃദ്ധന്മാർ കൗമാര കന്യകമാരെ വിവാഹം ചെയ്-തിരുന്നു. ഭാര്യയ‌്ക്ക് 18 വയസ്സു തികയും മുമ്പ്- ഭർത്താക്കന്മാർ പലരും മരിച്ചിരുന്നു. തുടർന്ന‌്, യൗവനയുക്തകളായ വിധവകൾ തലമൊട്ടയടിച്ച് വെള്ള വസ്-ത്രം ധരിച്ച‌് പുറംലോകമറിയാതെ മരണംവരെ വീട്ടിനുള്ളിൽ കഴിയണമായിരുന്നു. വിധവാവിവാഹം അനുവദിച്ചിരുന്നില്ല. ഈ ആചാരം ഇപ്പോൾ നിലനിൽക്കുന്നുണ്ടോ? കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആചാരത്തിന്റെ ഫലമായി നരബലി നടന്നിരുന്നു. ഇതുമാറിയില്ലെ? ആർത്തവ ദിവസങ്ങളിൽ സ്-ത്രീകളെ വീട്ടുമുറ്റത്തുള്ള കൂരയിലേക്ക്- മാറ്റി പാർപ്പിച്ചിരുന്നു. ഈ ആചാരം ഇപ്പോൾ ആചാരസംരക്ഷകന്മാർ എന്നുപറയുന്നവർ നടപ്പാക്കുന്നുണ്ടോ? അധ്യാപനം നടത്താനുള്ള അധികാരം ബ്രാഹ്മണനു മാത്രമായിരുന്നു. ശൂദ്രരെ ഗുരുകുലത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. ബ്രാഹ്മണരെയും ക്ഷത്രിയരെയും വൈശ്യരെയും മാത്രമാണ് ഗുരുകുലത്തിൽ പഠിപ്പിച്ചിരുന്നത്-. ഇതെല്ലാം മാറിയകഥ ആചാരത്തിന്റെ പേരിൽ തെരുവിലിറങ്ങി നാമജപം നടത്തുന്നവർ മനസ്സിലാക്കുന്നുണ്ടോ? ഇപ്പോൾ കല്ലും മരക്കഷണങ്ങളുമായി പെരുവഴിയിലിറങ്ങി ബസുകൾക്ക്- കല്ലെറിയുന്നതും പൊലീസുകാരെ ആക്രമിക്കുന്നതും സ്വത്തുവകകൾ നശിപ്പിക്കുന്നതും അയ്യപ്പന‌് കവചം തീർക്കാനാണോ?

വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞ്- ശബരിമലയിൽ സ്-ത്രീകൾ പ്രവേശിച്ചതിന്റെ പേരിൽ രണ്ടാം വിമോചന സമരത്തിന‌് തയ്യാറെടുക്കാനാണ് സംഘപരിവാർ ആഹ്വാനം ചെയ്-തിരിക്കുന്നത്-. എന്തക്രമവും നടത്തിക്കൊള്ളുക എന്നാണ് കർമസമിതിയുടെ ആഹ്വാനം. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ കേരളത്തെ ഒരു കലാപ ഭൂമിയാക്കാനുള്ള സംഘപരിവാർ നീക്കത്തെ സമൂഹം തിരിച്ചറിയുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News