പെണ്‍കുട്ടിയെക്കൊണ്ട് മുഖ്യമന്ത്രിയെ തെറിവിളിപ്പിച്ച് പ്രകടനം നടത്തി; ബിജെപി കാസര്‍കോട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

ഹര്‍ത്താല്‍ ദിനത്തില്‍ കാസര്‍കോട് ബിജെപി നടത്തിയ പ്രകടനത്തിനെതിരെ ജനങ്ങളുടെ രൂക്ഷവിമര്‍ശനം. പ്രകടനത്തിനു മുന്നില്‍ നിന്ന പെണ്‍കുട്ടി മുഖ്യമന്ത്രിയെ തെറിവിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വമിര്‍ശനം ഉയര്‍ന്നത്.

ബിജെപി ജില്ലാ നേതാവ് അഡ്വ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചുകൊണ്ടുള്ള പ്രകടനം നടന്നത്.

ഇതേതുടര്‍ന്ന് ശ്രീകാന്തിനെ ഉള്‍പ്പെടെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. മകളുടെ പ്രമായമുള്ള പെണ്‍കുട്ടി മുഖ്യമന്ത്രിയ തെറിവിളിക്കുന്ന മുദ്രാവാക്യം മുഴക്കിയപ്പോള്‍ ശ്രീകാന്ത് ഒന്നും മിണ്ടാതെ പ്രകടനത്തെ അനുഗമിക്കുകയായരുന്നു.

സംഭവത്തില്‍ ശ്രീകാന്തിനെതിരെ കാസര്‍കോട്ടെ സിപിഐഎം നേതാവ് സിജി മാത്യൂ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. പോസ്റ്റ് ഇങ്ങനെ

പ്രിയശ്രീകാന്ത് വക്കീല്‍,

ഇന്നലെ നിങ്ങളുടെ നേതൃത്വത്തില്‍ കാസര്‍കോട് നടന്ന ഒരു പ്രകടനത്തിന്റെ വീഡിയോ കാണാന്‍ ഇടയായി വസ്തവത്തില്‍ വക്കീല്‍ സാറേ വല്ലാത്ത ലജ്ഞ തോന്നി നിങ്ങളുടെ പ്രകടനം കണ്ടപ്പോള്‍ ,ഞാനും നിങ്ങളുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തകരാണ്, പൊതുപ്രവര്‍ത്തകരാണ് പൊതുപ്രവര്‍ത്തനമെന്ന് പറഞ്ഞാല്‍ , നമ്മുടെസംസ്‌കാരവും ,സാമന്യ രീതിയിലുള്ള മര്യാദയുമെല്ലാം ഏറ്റവും കുറഞ്ഞത് നമ്മുടെ കൂടെയുള്ളവര്‍ക്കെങ്കിലും പകര്‍ന്ന് കൊടുക്കുന്നവരണാല്ലോ? ആ പ്രകടനത്തില്‍ മുദ്രവാക്യം വിളിച്ച കുട്ടിയെ ഒന്നും പറയുന്നില്ല നിങ്ങള്‍ക്കുമുണ്ടാവുമായിരിക്കാം ആ പ്രായത്തില്‍ ഒരു മോള് ഏതൊരുസാഹചര്യത്തിലും ഇത്തരമൊരു പദപ്രയോഗം നടത്താന്‍ നമ്മള്‍ നന്മുടെ മക്കളെ അനുവദിക്കുമോ? ഇല്ലായെന്ന് ഉറപ്പാണ്.കാരണം അത് നമ്മുടെ മക്കളല്ലേ? ഞാനും ഇത്തരം
വികാര വിഷ്ബുദ്ധമായ ഒട്ടനവധി പ്രകടനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.

അപ്പോള്‍ ആരെങ്കിലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ കര്‍ശനമായി തടഞ്ഞിട്ടുമുണ്ട് ,എന്നാല്‍ ആ കുട്ടി തന്റെ മുത്തച്ഛന്റെ പ്രായമുള്ള യാളെ ‘ നായി നായി……… ‘എന്ന് ആര്‍ത്ത് വിളിക്കുമ്പോള്‍ നിങ്ങളുടെ മുഖമാണ് ശ്രദ്ധിച്ചത്, അരുത് എന്ന് പറയാന്‍ഒരു വിരല്‍ പോലും നിങ്ങള്‍ ഉയര്‍ത്തിയില്ല .ദീര്‍ഘിപ്പിക്കുന്നില്ല നിങ്ങളെ ഉപദേശിക്കുന്നതുമല്ല പക്ഷെരാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ട് എന്നു മാത്രമല്ല ജനങ്ങള്‍ തെരെഞ്ഞെടുത്ത ഒരു ജന പ്രതിനിധി കൂടിയാണ് താങ്കള്‍. നിങ്ങളെ അനുകരിക്കുന്ന ,സ്‌നേഹിക്കുന്ന ,ബഹുമാനിക്കുന്നധാരളം അനുയായികള്‍ നിങ്ങള്‍ക്കുണ്ടായിരിക്കാം അവരെല്ലാം ഇതാണ് ശരിയായ മുദ്രാവാക്യമെന്ന് ധരിച്ചു പോയാല്‍ വല്ലാണ്ട് കഷ്ടമാവും. എന്തായാലും പരസ്യമായി നിങ്ങള്‍ വിലക്കിയില്ലെങ്കിലും എത്ര തന്നെ പ്രകോപനമുണ്ടെങ്കിലും അങ്ങനെയൊന്നും വിളിക്കരുത് മോളെയെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു………

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News