ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി കുളത്തില്‍ മരിച്ച നിലയില്‍; ബന്ധുക്കള്‍ക്കൊപ്പം തിരച്ചിലിനിറങ്ങിയ ഭര്‍ത്താവ് പിടിയിലായപ്പോള്‍ ചുരുളഴിഞ്ഞത് അരുംകൊലയുടെ വിവരങ്ങള്‍

ഭാര്യയെ കൊന്ന് കുളത്തില്‍ തള്ളിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം ഒന്നുമറിയാത്ത പോലെ തിരച്ചില്‍ നടത്തുകയായിരുന്നു വിഷ്ണു. നെടുങ്കണ്ടം കവുന്തിയിലായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

കവുണ്ടി തുണ്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായയെയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതിന് ശേഷം കാണാതാവുന്നത്. തുടര്‍ന്ന് വിഷ്ണുവും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി 11.45ഓടെ മൃതദേഹം അടുത്ത പുരയിടത്തിലെ പടുതാക്കുളത്തില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹത സംശയിച്ച ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഭര്‍ത്താവ് വിഷ്ണു സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുകയും ഉണ്ണിമായയെ മര്‍ദിക്കുകയും ചെയ്തിരുന്നതായി അയല്‍വാസികളും മൊഴി നല്‍കി.

സംഭവദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും വിഷ്ണു ഉണ്ണിമായയെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഉണ്ണിമായയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും.

ഉണ്ണിമായയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പൊലീസ് പടുതാക്കുളം വറ്റിച്ച് തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. തെരച്ചിലില്‍ പടുതാക്കുളത്തിന്റെ അടിയില്‍ കരിങ്കല്ല് കഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അതില്‍ തലയിടിച്ചാവാം തല പൊട്ടിയതെന്നായിരുന്നു പ്രാഥമിക നിഗമനം.

ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഉണ്ണിമായ പത്തുമണിയോടെ ഉറങ്ങാന്‍ കിടന്നുവെന്നും പിന്നീട് നോക്കിയപ്പോള്‍ കണ്ടില്ലെന്നുമായിരുന്നു ഭര്‍ത്താവ് വിഷ്ണു പൊലീസിനോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News