മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിലും വിവാദ ആള്‍ദൈവം കുറ്റക്കാരന്‍

മാധ്യമ പ്രവര്‍ത്തകന്‍ റാം ചന്തര്‍ ഛത്രപതിയുടെ കൊലപാതകക്കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി.

ഈ മാസം പതിനേഴിന് പഞ്ച്കുള സിബിഐ പ്രത്യേക കോടതി ഗുര്‍മീതിന് ശിക്ഷ വിധിക്കും. പൂരാ സച്ച് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന റാം ചന്തര്‍ 2002ലാണ് കൊല്ലപ്പെടുന്നത്.

പഞ്ച്കുള പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങാണ് ഗുര്‍മീത് റാം റഹീം സിംഗ് കൊലപാതക കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.

ബലാത്സംഗക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീതിനു വിധി കേള്‍ക്കാന്‍ സിര്‍സ ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒരുക്കിയിരുന്നു. 2006ലാണ് റാം ചന്തര്‍ ഛത്രപതിയുടെ കൊലപാതകക്കേസ് സി ബി ഐ ഏറ്റെടുത്തത്.

നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്. ഗുര്‍മീതിന്റെ സിര്‍സയിലുള്ള ആശ്രമത്തില്‍ സ്ത്രീകളെ ബലാത്സഗതിനു ഇരയാക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വിട്ടതിന്റെ പ്രതികാരത്തിനാണ് ഛത്രപതിയെ കൊലപ്പെടുത്തിയതെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍.

ഇതിന് വേണ്ട തെളിവുകളും സിബിഐ കോടതിയില്‍ നിരത്തിയിരുന്നു. ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാം റഹീം സിങിന് 2017 ല്‍ 20 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്.

അന്ന് വിവാദ ആള്‍ ദൈവത്തിന്റെ അനുയായികള്‍ നടത്തിയ കലാപത്തില്‍ 30അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. പഞ്ചാബിലും ഹരിയാനയിലും വിധി പ്രസ്താവത്തിനു മുന്‍പ് കനത്ത സുരക്ഷ ഒരുക്കിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News