കൊലപാതകിയെന്ന് സംശയിക്കുന്ന ബോബിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച ഇസ്രവേൽ, ഭാര്യ കപില എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇവരില്‍വരില്‍ നിന്ന് ബോബിനെ കുറിച്ച് അന്വേഷണ സംഘത്തിന് കൂടുതല്‍ വ്യക്തത ലഭിച്ചു. ഒളിവില്‍ പാര്‍പ്പിച്ചതും ഏലം വില്‍ക്കാന്‍ ബോബിനെ സഹായിച്ചതും തങ്ങളാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതിഫലമായി 25000 രൂപ കൈപ്പറ്റിയെന്നും ദമ്പതികള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. റിസോര്‍ട്ടിലെ പരിശോധനക്കിടെ രണ്ട് തോക്കുകള്‍ കണ്ടെത്തിയതും കേസില്‍ നിര്‍ണായകമാണ്.
ശനിയാഴ്ച പുലര്‍ച്ചയോടെയാണ് റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗീസ് എന്ന രാജേഷിനേയും ജീവനക്കാരന്‍ മുത്തയ്യയേയും കൊലപ്പെടുത്തി പ്രതി രക്ഷപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here