” ആ കെെയൊന്ന് ചേര്‍ത്ത് പിടിച്ചാല്‍ അറിയാം, വയലില്‍ ഞാറു നട്ടതിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര് ഇപ്പോഴും കിട്ടും” , കഷ്ടപ്പെട്ട് വളര്‍ത്തിയ അമ്മക്ക് കല്യാണപ്പിറ്റേന്ന് മകന്‍ നല്‍കിയ സര്‍പ്രൈസ്

ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കാന്‍ മാതാപിതാക്കള്‍ എടുക്കുന്ന കഷ്ട്ടപ്പാടുകള്‍ വളരെ വലുതാണ്. അവരുടെ സ്വന്തം സുഖവും സന്തോഷം എല്ലാം മാറ്റിവെച്ചാണ് അവര്‍ നമ്മുക്ക് വേണ്ടി കഷ്ട്ടപ്പെടുന്നത്. അപ്പോള്‍ അതിന് അവര്‍ക്ക് നാം നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ക്ക് ലഭിക്കുന്ന സന്തോഷം വളരെ വലുതാണ്. അതുപോലെ നമ്മുടെ മനസില്‍ സന്തോഷം തരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.

കൂലിപ്പണി ചെയ്തു തന്നെ വളര്‍ത്തിയ അമ്മക്ക് മകന്‍ നല്‍കിയ ഒരു ചെറിയ സമ്മാനം ആണ് ഇപ്പോള്‍ വൈറലാകുന്നത്. മാധ്യമപ്രവര്‍ത്തകനായ ജയേഷ് പൂക്കോട്ടൂരാണ് അമ്മക്ക് കല്യാണത്തിന്റെ പിറ്റേന്ന് സര്‍പ്രൈസ് നല്‍കിയത്.

ജയേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പുതിയ വീട്ടില്‍ പാലു കാച്ചിയ സമയത്ത് പറഞ്ഞിരുന്നില്ലേ അമ്മയെ കുറിച്ച്,
കൂലിപ്പണി ചെയ്ത് എന്നെ വളര്‍ത്തിയ അമ്മിണി അമ്മയെ കുറിച്ച്,

അങ്ങനെ അമ്മയ്ക് ഞങ്ങള്‍ കല്യാണ ദിവസം തന്നെ ഒരു കട്ട സര്‍പ്രൈസ് കൊടുത്തു,

കല്യാണം കൂടാന്‍ നാട്ടില്‍ നിന്ന് എത്തിയ റിലേറ്റീവ്‌സ് എല്ലാം തിരിച്ചു തിരുവനന്തപുരത്ത് നിന്നു മലപ്പുറത്തേക്ക് കയറാന്‍ നീക്കുകയായിരുന്നു.
അമ്മയും വന്ന ബസില്‍ കേറാന്‍ നോക്കിയപ്പോഴാണ് തിരിച്ചു രാവിലെ ഫ്‌ലൈറ്റില്‍ പോകാം എന്ന് പറഞ്ഞത്,

അമ്മ ശരിക്കും ഷോക്കടിച്ച പോലെയായി,
ഐഡി കാര്‍ഡ് വേണ്ടേ എന്നായി ബന്ധുക്കളുടെ സംശയം
നമ്മളേതാ മൊതല്
കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോ അതും അടിച്ചു മാറ്റിയിട്ടല്ലേ പോന്നത്,

രാവിലെ അമ്മയ്ക്കു ചെറിയൊരു പേടി ഉണ്ടായിരുന്നു, പിന്നെ ഞാനും അമ്മയുടെ പുതിയ മരുമോളും കൂടെ അതൊക്കെ അങ്ങ് മാറ്റി.
അങ്ങനെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് ഒരു മണിക്കൂര്‍ അമ്മയും പറന്നു.

ഇതൊക്കെ ഇത്ര വലിയ കാര്യം ആണോന്നു ചോദിക്കുന്നവര്‍ ഉണ്ടാകും.
അമ്മ ഇതിനു മുന്നേ ട്രെയിനില്‍ തന്നെ ആകെ ഒന്നോ രണ്ടോ തവണയെ പോയിട്ടുള്ളൂ.
പിന്നെ ആ കയ്യൊന്ന് ചേര്‍ത്ത് പിടിച്ചാല്‍ അറിയാം, വയലില്‍ ഞാറു നട്ടത്തിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര് ഇപ്പോഴും കിട്ടും.

അപ്പോ അവര്‍ക്ക് ഇതൊക്കെയല്ലേ വല്യ സന്തോഷങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News