ഹൈദരാബാദ‌്: മുസ്ലീമായ സ‌്പീക്കർക്ക‌് മുന്നിൽ സത്യപ്രതിജ്ഞ പറ്റില്ലെന്ന‌് തെലങ്കാനയിലെ ബിജെപി നേതാവ‌്.
വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ കുപ്രസിദ്ധനായ ടി രാജാസിങാണ‌് ഇന്ത്യൻ മജ‌്‌ലിസ‌് ഇ ഇത്തിഹാദുൽ മുസ്ലിമിയൻ (എഐഎംഐഎം) പാർടി നേതാവും പ്രോടെം സ‌്പീക്കറുമായ മുംതാസ‌് അഹമ്മദ‌് ഖാനുമുന്നിൽ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചൊല്ലില്ലെന്ന‌് പ്രഖ്യാപിച്ച‌് ചടങ്ങ‌് ബഹിഷ‌്കരിച്ചത‌്.
രണ്ട‌് ദിവസത്തിനുള്ളിൽ പുതുതായി തെരഞ്ഞെടുക്കുന്ന സ‌്പീക്കറുടെ ചേംബറിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന‌് രാജാ സിങ‌് പറഞ്ഞു.
എഐഎംഐഎം ഹിന്ദുവിരുദ്ധ പാർടിയാണെന്നും ഹിന്ദുക്കളെ ബഹുമാനിക്കാത്ത പാർടി നേതാവിന്റെ മുന്നിൽ സത്യവാചകം ചൊല്ലാൻ തയ്യാറല്ലെന്നും രാജാ സിങ‌് പറഞ്ഞു.
2018 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ‌് മാത്രമേ ബിജെപിക്ക‌് കിട്ടിയുള്ളൂ. 119 അംഗ നിയമസഭയിൽ 88 സീറ്റ‌് നേടി ടിആർഎസ‌് അധികാരം നിലനിർത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here