ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്നു അണികളെ ഒപ്പം നിർത്താൻ രമേശ് ചെന്നിത്തല; കുട്ടനാട്ടിൽ ജനസമ്പർക്കപരിപാടി സംഘടിപ്പിച്ചാണ് ചെന്നിത്തല ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എത്തിയത്

പ്രളയകാലത്ത് പോലും കുട്ടനാട്ടിൽ എത്താൻ തയ്യറാകാതിരുന്ന പ്രതിപക്ഷ നേതാവാണ് ഇപ്പോൾ കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ ജനസമ്പർക്കപരുപാടി സംഘടിപ്പിച്ചത്.

രണ്ട് തവണ കുട്ടനാട്ടിൻ വെള്ളപൊക്കമുണ്ടായപ്പോൾ പോലും ചെന്നിത്തലയോ മറ്റ് കോൺഗ്രസ്സ് നേതാക്കളോ ജനങ്ങളുടെ സ്വത്തിനും ജിവനും സംരക്ഷണം നൽകാൻ സർക്കാർ മുന്നോട്ട് വന്നപ്പോൾ സജീവമായ് രംഗത്ത് വന്നിരുന്നില്ല മാത്രമല്ല കുട്ടനാടിന്‍റെ പുനർനിർമ്മാണത്തിനടക്കം ജില്ലയിൽ നടന്ന ഫണ്ട് സമാഹരണ പ്രവർത്തനങ്ങളിൽ നിന്ന് പോലും ഇവർ വിട്ടു നിൽക്കുകയായിരുന്നു.

ഇപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ചെന്നിത്തലയും കൂട്ടരും കുട്ടനാട്ടിലെത്തിയിരിക്കുന്നതെന്ന് കുട്ടനാട്ട്കാർ പറയുന്നു.

കുട്ടനാട് പ്രളയത്തിൽ മുങ്ങിയ ഘട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും സർക്കാറിനൊപ്പം നിന്നാണ് ഒറ്റ രാത്രി കൊണ്ട് 2 ലക്ഷത്തിലതികം വരുന്ന കുട്ടനാട്ട്കാരുടെ ജീവൻ രക്ഷിച്ചു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത് ഈ സമയമൊന്നും കുട്ടനാട്ടിലെത്താതിരുന്ന നേതാവാണ് ഇപ്പോൾ ജനങ്ങളെ പറ്റിക്കാൻ രംഗത്ത് വന്നിരിക്കുന്നത് കുട്ടനാട്ടുകാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here