യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മലപ്പുറം തേഞ്ഞിപ്പലം ചേലേമ്പ്ര സ്വദേശി അഞ്ജുരാജിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് അമ്മ സത്യവതി പോലിസിന് പരാതി നല്‍കി.

തേഞ്ഞിപ്പലം കക്കാട്ടുപാറ സ്വദേശി ചാലാരിവീട്ടില്‍ വീനീതുമായുള്ള അഞ്ജുരാജിന്റെ വിവാഹം 2016 ഫെബ്രുവരിയിലായിരിന്നു. 2018 ജനുവരി രണ്ടിന് വിനീതിന്റെ വീട്ടില്‍ അഞ്ജുരാജിനെ തൂങ്ങി മരിച്ച നിലയിയില്‍ കണ്ടെത്തി. തൂങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും. എന്നാല്‍ ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാരോപിച്ച് അഞ്ജുരാജിന്റെ അമ്മ സത്യവതി പോലിസില്‍ പരാതി നല്‍കി.

മകളെ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ഇക്കാര്യങ്ങള്‍ അഞ്ജു ഡയറിയില്‍ എഴുതിവെച്ചത് പോലിസ് പരിഗണിക്കുന്നില്ലെന്നും സത്യവതി പറഞ്ഞു. ജില്ലാപോലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും അന്വേഷമാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.

സ്ത്രീധനമായി നല്‍കിയ സ്വര്‍ണത്തില്‍നിന്ന് 27 പവന്‍ അനിയത്തിയുടെ വിവാഹത്തിന് തിരിച്ചുവാങ്ങിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പകരമായി 10 സെന്റ് സ്ഥലം നല്‍കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതികകാരണങ്ങളാല്‍ രജിസ്ട്രേഷന്‍ വൈകി. ഇക്കാരണത്താല്‍ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നതായി സത്യവതി പറഞ്ഞു. വിവാഹ ബന്ധത്തില്‍ കുഞ്ഞുണ്ടെങ്കിലും വിനീത് ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. അനാഥനായ കുഞ്ഞുമായി നീതിയ്ക്കായുള്ള പോരാട്ടത്തിലാണ് വിധവയായ ഈ അമ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here