ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തി നിരയാക്കിയ കേസില്‍ പ്രതികള്‍ റിമാന്റില്‍

മലപ്പുറം: മഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തി നിരയാക്കിയ കേസില്‍ പ്രതികളായ എട്ടുപേരെ പേരെ റിമാന്റ് ചെയ്തു.

കാവനൂര്‍ ഇളയൂര്‍ ഇരുവേറ്റി സ്വദേശികളായ പല്ലാരത്തായത്തില്‍ പി സി മുഹമ്മദ്(39), പൊട്ടണം ചാലില്‍ കുണ്ടില്‍ മുഹമ്മദലി(39), പൊട്ടണം ചാലില്‍ കുണ്ടില്‍ മുഹമ്മദ് ഹനീഫ(42), പുല്‍പ്പറ്റ പൂക്കൊളത്തൂര്‍ സ്വദേശികളായ കണ്ണഞ്ചീരി ഏക്കാടന്‍ അബ്ദുല്‍ ഗഫൂര്‍ എന്ന ബി കെ അഷ്‌റഫ്(38), താഴത്തേല്‍ വീട്ടില്‍ എന്‍ എച്ച് അഫാന്‍(22), പല്ലാരപ്പറമ്പ് ചെമ്പ്രേരി മുഹമ്മദ് ഹനീഫ എന്ന ഹനീഫ മുസ്ലിയാര്‍ (53), രാമന്‍ചിറക്കല്‍ എന്‍ എച്ച് സജീറലി (29), രാമന്‍ ചിറക്കല്‍ എന്‍ എച്ച് ഷറഫുദ്ദീന്‍ (38) എന്നിവരെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ റിമാന്റ് ചെയ്തത്.

പഠനത്തില്‍ പിന്നാക്കംപോയ കുട്ടിയെ കൗണ്‍സിലിംങ് ചെയ്തപോഴാണ് പീഡന വിവരം പുറത്തായത്. മിഠായി നല്‍കി കുട്ടിയെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പ്, മല, കവുങ്ങിന്‍ തോട്ടം, വാഴത്തോപ്പ്, പ്രതി മുഹമ്മദ് ഹനീഫയുടെ വീട്, മദ്രസ ബാത്ത്റൂം എന്നിവിങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

2017 മുതല്‍ പീഡനം നടക്കുന്നതായും പരാതിയില്‍ പറയുന്നു. ആറു പരാതികളിലായി എട്ടു പേര്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തത്. കുട്ടി നല്‍കിയ വിവരത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മഞ്ചേരി സിഐ എന്‍ബി ഷൈജുവാണ് കേസന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News