ആന്‍ലിയയുടേത് ആത്മഹത്യയോ അതോ ഭര്‍ത്താവും വീട്ടുകാരും കൊന്നതോ? ആന്‍ലിയ വരച്ച ചിത്രവും ചര്‍ച്ചയാകുന്നു

കൊച്ചി നസ്രത്ത് സ്വദേശിയായ ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഇതിനിടയാണ് ആന്‍ലിയ വരച്ച ഒരു ചിത്രം കൂടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ:

മരിക്കുന്നതിന് മുന്‍പ് ആന്‍ലിയ വരച്ച ചിത്രം.

ഒരു പെണ്കുട്ടിയ്ക്ക് നേരെ അനേകം വിരലുകള്‍ ചൂണ്ടുകയും അത് അവളെ എത്രത്തോളും വേദനിപ്പിച്ചിരുന്നു എന്നും വ്യക്തമാക്കുന്ന ചിത്രം.

പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയയുടേത് ആത്മഹത്യയോ അതോ ഭര്‍ത്താവും വീട്ടുകാരും കൊന്നതോ? ഈ അച്ഛന് മതിയായ ഉത്തരം കിട്ടുക തന്നെ വേണം. അവളുടെ ഡയറിയില്‍ അവള്‍ അനുഭവിച്ച പീഡനങ്ങള്‍ കുറിച്ചിട്ടുണ്ട്. അക്ഷരങ്ങള്‍ സംസാരിക്കുക തന്നെ ചെയ്യും.

ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയ പെണ്മക്കള്‍ മരിക്കുന്നത് ഒരു അച്ഛനും സഹിക്കില്ല. ആ കുടുംബത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുക തന്നെ വേണം.

കഴിഞ്ഞ ഓഗസ്റ്റ് 25 മുതലാണ് വിവരമില്ലാതായത്. ബംഗളൂരുവിലേക്ക് പുറപ്പെട്ട ആന്‍ലിയയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ആഗസ്റ്റ് 30നാണ് പെരിയാറിലൂടെ ഒഴുകി നടന്ന മൃതദേഹം കണ്ടെത്തിയത്.

സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് ആന്‍ലിയയുടെ രക്ഷിതാക്കളായ കൊച്ചി നസ്രത്ത് പാറയ്ക്കല്‍ ഹൈജിനീസ് തൃശൂര്‍ സിറ്റി കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

കേസ് അന്വേഷണത്തിനായി ഗുരുവായൂര്‍ അസി. കമീഷണറെ ഏല്‍പ്പിച്ചു. ആന്‍ലിയയെ ഭര്‍ത്താവ് പീഡിപ്പതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഭര്‍ത്താവ് ജസ്റ്റിന്‍ കോടതിയില്‍ കീഴടങ്ങി. ജസ്റ്റിനെതിരെ സ്ത്രീപീഡനം, ആത്മഹത്യപ്രേരണക്കുറ്റം എന്നീ കേസുകളാണുള്ളത്.
ഗള്‍ഫില്‍ ജോലിയുണ്ടെന്ന് പറഞ്ഞാണ് ജസ്റ്റിന്‍ വിവാഹം കഴിച്ചത്. പിന്നീട് ആന്‍ലിയയെ പീഡിപ്പിച്ചിരുന്നതായി ഹൈജിനീസ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതിനിടെ കുഞ്ഞ് ജനിച്ചു. വിവാഹശേഷം നഴ്‌സിങ് ഗ്രാജുവേഷന്‍ വിദൂര പഠനത്തിനായി ബംഗളൂരുവില്‍ പഠിക്കുകയായിരുന്ന ആന്‍ലിയ ഓണത്തിന് നാട്ടില്‍ എത്തിയിരുന്നു. 24ന് നാട്ടില്‍ എത്തി. 28ന് തിരിച്ചുപോകാനും ടിക്കറ്റ് എടുത്തിരുന്നു.

24ന് രാത്രി എന്നെ ഭര്‍തൃവീട്ടുകാര്‍ കൊല്ലുമെന്ന് പറഞ്ഞ് വാട്ട്‌സാപ്പ് മെസേജുകള്‍ വീട്ടുകാര്‍ അയച്ചിരുന്നു. കുഞ്ഞുമായുള്ള അവസാന ഓണമാണെന്നും ചാറ്റ് ചെയ്തു. 25ന് രാവിലെ ബംഗ്ലൂരുവിലേക്ക് തിരിച്ചുപോകാന്‍ തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഭര്‍ത്താവിനൊപ്പം എത്തി. അഞ്ച് ദിവസത്തിനുശേഷമാണ് മൃതദേഹം പെരിയാറില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel