തണുത്ത് വിറച്ച് മുംബൈ

മുംബൈയില്‍ അന്തരീക്ഷ താപനില 13 .4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി.

ഇന്നലെ രാത്രിയില്‍ തണുപ്പ് കൂടിയതോടെ ജനുവരിയിലെ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ട ദിവസമായി മാറി. പോയ വര്‍ഷത്തേക്കാള്‍ കുറവ് താപനിലയാണ് ഈ വര്‍ഷം അനുഭവപ്പെട്ടത്.

കഴിഞ്ഞ ജനുവരിയില്‍ സാധരണയായി അനുഭവപ്പെട്ട നഗരത്തിലെ താപനില 13.8 ഡിഗ്രി സെഷ്യസ് ആയിരുന്നു. എന്നാല്‍ സാധാരണ താപനിലയില്‍ നിന്ന് 3.5 ഡിഗ്രി കുറഞ്ഞതോടുകൂടി മുംബൈ തണുത്തു വിറക്കുകയാണ്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ താപനിലയില്‍ അല്‍പ്പം വ്യതിയാനം ഉണ്ടാകുമെന്നും വാരാന്ത്യത്തില്‍ കൂടുവാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കു നിന്നുള്ള കാറ്റിന്റെ ഗതിയാണ് കാലാവസ്ഥയിലെ മാറ്റത്തിന് കാരണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 1962 ജനുവരിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന 7.4 ഡിഗ്രി സെഷ്യസ് ആണ്. കഴിഞ്ഞ ഒരാഴ്ച്ചയായി നഗരത്തിലെ താപ നില കൂടിയും കുറഞ്ഞുമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

പോയ വാരാന്ത്യത്തില്‍ കൂടിയ താപനില 35 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കുത്തനെ താഴേക്ക് വരുകയായിരുന്നു.

കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചത്.

പാതയോരങ്ങളിലും, മേല്‍പ്പാലങ്ങള്‍ക്കടിയിലും കിടന്നുറങ്ങുന്ന പതിനായിരങ്ങളാണ് നഗരത്തിന്റെ തണുപ്പന്‍ കാലാവസ്ഥയില്‍ ഏറെ ബുദ്ധിമുട്ടുന്നവര്‍. പാഴ്വസ്തുക്കള്‍ കത്തിച്ചു അതിന് ചുറ്റുമിരുന്നാണ് ഇവര്‍ തണുപ്പിനെ പ്രതിരോധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News